ഇടുക്കിയിൽ 4 ഹൈവേകൾ അടിയന്തരമായി വികസിപ്പിക്കുന്നു
1 min read
ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ടെക്നിക്കൽ മെംബർ സ്ഥലം സന്ദർശിക്കും.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാർലമെന്റ് സമ്മേളനത്തിനിടയിൽ കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എംപിമാരുമായുള്ള കൂടികാഴ്ചക്കിടയിലാണ് മന്ത്രി പ്രത്യേകം നിർദ്ദേശം നൽകിയത്.

കൊച്ചി – തേനി ഭാരത് മാലാ പദ്ധതി 3 (എ) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു ഡിപിആർ അംഗീകാരം ഉടനുണ്ടാകും. എൻഎച്ച്-85 നിലവിലുള്ള നാഷണൽ ഹൈവേ കൊച്ചി മുതൽ മൂന്നാർ വരെ 2 ലയിൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന നിലയിൽ ടെണ്ടർ നടപടികൾ ഉടൻ നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

മുവാറ്റുപുഴ – കോതമംഗലം ബൈപാസ് പദ്ധതി 30 വർഷമായി മുടങ്ങിക്കിടക്കുന്നത് സ്ഥലമെടുപ്പ് നടക്കാത്തതിനാലാണ്. സ്ഥലമേറ്റെടുപ്പ് തുക വളരെ കൂടുതൽ ആയിട്ടുള്ളത് കുറയ്ക്കുന്നതിനായി എലിവേറ്റഡ് മാതൃകയിലാക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിർദേശം നൽകി. അതിനായി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ടെക്നിക്കൽ മെംബർ ആർ.കെ. പാണ്ഡെ സ്ഥലം സന്ദർശിക്കും.
എൻഎച്ച് 185 അടിമാലി -കുമളി 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതും കുമളി – മുണ്ടക്കയം എൻഎച്ച് 183, റോഡും ലാൻഡ് അക്വിസിഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
2018ൽ തത്വത്തിൽ അംഗീകാരം നൽകിയ പഴനി-ശബരിമല പദ്ധതിക്കും വിജയപുരം – ഊന്നുകൽ പദ്ധതിക്കും അംഗീകാരം നൽകണമെന്ന് വീണ്ടും അഭ്യർഥിച്ചതിനെത്തുടർന്ന് നിർദേശിക്കപ്പെട്ട അലൈൻമെന്റ് സാധ്യതാപഠനം നടത്തുന്നതിനും മന്ത്രി നിർദേശിച്ചതായും എംപി അറിയിച്ചു.