ന്യൂഡൽഹി > എംഎൽഎമാരെ കൂറുമാറ്റി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി തെലങ്കാന പൊലീസ്. തുഷാറിനെയും ജഗ്ഗുസ്വാമിയെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. ഇവർക്കു വേണ്ടിയുള്ള അന്വേഷണം യുപിയിലേക്കും വ്യാപിപ്പിച്ചു.
കേസിൽ കഴിഞ്ഞദിവസമാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തത്. ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്.
ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനു ഇളവ് ലഭിച്ചിരുന്നു. തെലങ്കാന ഹൈക്കോടതിയാണ് ബി എൽ സന്തോഷിനു നൽകിയ നോട്ടിസ് സ്റ്റേ ചെയ്‌തത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മൂന്ന് പേരെയാണ് ഇതുവരെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ