പത്തനംതിട്ട> മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛന് 107 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. കുമ്പഴ സ്വദേശിയായ 45കാരനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോണി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് വർഷം അധിക തടവ്.
2020ലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളില് കരഞ്ഞിരുന്ന കുട്ടിയോട് അധ്യാപികമാർ കാരണം തിരക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മ നേരത്തേ വീടുവിട്ട് പോയിരുന്നു. ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 67 വർഷമാകും ഫലത്തിൽ ശിക്ഷ. പിഴത്തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Facebook Comments Box