ലക്‌നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പ്രത്യേക എംഎൽഎ, എം പി കോടതിയാണ് യു പി പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയത്.
ഈ മാസം ഒമ്പതിനുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.നവംബർ 30നകം കീഴടങ്ങാൻ ചിന്മയാനന്ദിന് സുപ്രീം കോടതി സമയം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല, അതിനാൽ ഈ കാലാവധി നീട്ടാനാകില്ലെന്ന് പ്രത്യേകകോടതി ജഡ്ജി പറഞ്ഞു.
നേരത്തെ നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന ആരോപണവും ചിന്മയാനന്ദിനെതിരെ ഉയര്‍ന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ