മൂന്നര വയസുകാരിക്ക് പീഡനം; 83 കാരന് 45 വര്‍ഷം തടവ്

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 80000 രൂപ പിഴയും.ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി  കെ സോമന്‍ ശിക്ഷിച്ചത്

 2019 – 2020 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസുകാരിയായ കൂട്ടിക്ക്  കല്‍ക്കണ്ടവും മുന്തിരിയും നല്‍കി വശീകരിച്ചാണ് പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍  കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയില്‍ ഉദയംപേരൂര്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കുവാനും കോടതി നിര്‍േദ്ദശിച്ചു. കൊച്ചുമകളുടെ പ്രായം മാത്രമുള്ള  കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ത്യക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം ജിജിമോനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

 പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!