മുംബൈ> ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്‌ഷാ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ‘സീ ന്യൂസ്’ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലരും പൂർണ കായികക്ഷമതയില്ലാതെയാണ് കളിക്കുന്നത്. ടീമിൽ ഇടം കിട്ടാൻ വ്യാജ കായികക്ഷമതാ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നു. അതിനായി പ്രത്യേക ഇൻജക്‌ഷനുകൾ എടുക്കുന്നു. അത് വേദനാസംഹാരിയല്ല. പ്രകടനം മെച്ചപ്പെടുത്താനുള്ളതാണ്‘- എന്നിങ്ങനെയായിരുന്നു ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ