കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്‌ ആവേശത്തുടക്കം

Spread the love



Thank you for reading this post, don't forget to subscribe!

കാഞ്ഞങ്ങാട്‌

‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌ടിഎയുടെ 32ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ ആവേശത്തുടക്കം. പൊതുസമ്മേളന വേദിയായ നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ‘കോടിയേരി ബാലകൃഷ്‌ണൻ നഗറി’ൽ സംഘാടകസമിതി ചെയർമാൻ എം വി ബാലകൃഷ്‌ണൻ പതാകയുയർത്തി. പ്രതിനിധി സമ്മേളനം ഞായർ രാവിലെ ഒമ്പതിന്‌ അലാമിപ്പള്ളി ‘ടി ശിവദാസമേനോൻ നഗറി’ൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 964  പ്രതിനിധികൾ പങ്കെടുക്കും.  

  ശനിയാഴ്ച സംസ്ഥാന കൗൺസിൽ യോഗം ചേർന്നു. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ ഡി സുധീഷ്‌ അധ്യക്ഷനായി. ട്രഷറർ ടി കെ എ ഷാഫി കണക്ക്‌ അവതരിപ്പിച്ചു. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ രാഘവൻ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ എ കെ ബീന നന്ദിയും പറഞ്ഞു.

 ഞായർ  വൈകിട്ട്‌ അഞ്ചിന്‌ ‘വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും’ വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തും. തിങ്കൾ രാവിലെ 9.30ന്‌ വിദ്യാഭ്യാസ സൗഹൃദസമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് അധ്യാപകലോകം അവാർഡ് വിതരണം. പകൽ രണ്ടിന്‌ ഹൊസ്ദുർഗ് സ്മൃതി മണ്ഡപത്തിൽനിന്ന് അധ്യാപകരുടെ പൊതുപ്രകടനം ആരംഭിക്കും. മൂന്നിന്‌ ‘കോടിയേരി ബാലകൃഷ്ണൻ നഗറി’ൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ 6.30ന്‌ പുതിയ സംസ്ഥാന കൗൺസിലിനെ തെരഞ്ഞെടുക്കും. ചൊവ്വ പകൽ രണ്ടിന്‌ യാത്രയയപ്പ്‌ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!