കൊല്ലം > ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശം. യുഡിഎഫിന്റേത് വഴിപാട് സമരങ്ങളാണെന്നായിരുന്നു പ്രധാന വിമർശം. എൽഡിഎഫ് നടത്തുന്നതുപോലെ സത്യസന്ധമായ സമരംനടത്താൻ യുഡിഎഫിന് കഴിയുന്നില്ലെന്ന് അംഗങ്ങൾ പറഞ്ഞു. യുഡിഎഫിന്റെ കൂടെനിന്നാൽ ഒരുകാലത്തും ആർഎസ്‌പി രക്ഷപ്പെടില്ലെന്നും പുതിയ സെക്രട്ടറി അടിയുറച്ച നിലപാടെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പാങ്ങോട് സുരേഷ്, സി ഉണ്ണിക്കൃഷ്‌ണൻ (ചവറ), അഡ്വ. ആർ ഉണ്ണിക്കൃഷ്‌ണൻ, സജി ഡി ആനന്ദ് തുടങ്ങിയവരാണ് യുഡിഎഫിനെതിരെ കടുത്ത വിമർശം ഉന്നയിച്ചത്. വിമർശകനായി എക്കാലവും പാർടിയിൽ ഉണ്ടാകുമെന്ന് സെക്രട്ടി സ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ എ എ അസീസ് പറഞ്ഞു. യോഗത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി അധ്യക്ഷനായി. സെക്രട്ടറി സ്ഥാനത്തേക്ക് ഷിബുവിന്റെ പേര് എ എ അസീസ് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ