ലണ്ടൻ
ഇസ്രയേല്‍ ചാര സോഫ്‌റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണിൽനിന്ന് വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേംബ്രിഡ്‌ജ് സർവകലാശാലയിൽ വിസിറ്റിങ് ഫെലോയായ അദ്ദേഹം ‘21–-ാം സർവകലാശാലയിൽ കേൾക്കാൻ പഠിക്കാം’ എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിലാണ് പരാമർശം. ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. തന്റെ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണിൽ പെഗാസസ് ചാര സോഫ്‌റ്റ്‌വെയറിന്റെ സാന്നിധ്യം കണ്ടെത്തി. ഫോണിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് രഹസ്യാന്വേഷണ ഏജൻസിയിൽനിന്നുള്ളവർ മുന്നറിയിപ്പ് നൽകിയെന്നും രാഹുല്‍ പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശമണ്ണിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നുള്ള അമർഷമാണ് രാഹുലിന്റെ വാക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ