Murder Mystery: പാലുവാങ്ങാന്‍ പോയി കാണാതായ 13 കാരന്‍റെ മരണം കൊലപാതകം

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം:  പതിനാലുവര്‍ഷം മുമ്പ് 13-കാരനെ കുളത്തില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 

ഭരതന്നൂര്‍ രാമരശ്ശേരി വിജയവിലാസത്തില്‍ വിജയകുമാറിന്‍റെയും ഷീജയുടെയും മകന്‍ ആദര്‍ശിനെ 2009 ഏപ്രില്‍ അഞ്ചിനാണ് വീടിന് സമീപത്തുള്ള വയല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമെന്ന് ലോക്കല്‍ പോലീസ് ഉറപ്പിച്ച ആദര്‍ശിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ചിന്‍റെ റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചത്. 

Also Read:  Attack on Malayali students in MP: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ മധ്യ പ്രദേശില്‍ ആക്രമിക്കപ്പെട്ടു, സംഭവത്തില്‍  ഇടപെട്ട് രാഹുല്‍ ഗാന്ധി

2009 ഏപ്രില്‍ 5നാണ് സംഭവം. വൈകിട്ട് മൂന്നിന് പാല് വാങ്ങാന്‍ കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. തെരച്ചിലില്‍ രാത്രി 12ഓടെ വയലിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. അപകടമരണമെന്ന നിലയിലായിരുന്നു ആദ്യം പോലീസ് അന്വേഷണം നീങ്ങിയത്. അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്ന് പറഞ്ഞിരുന്നങ്കിലും കുളത്തിനരികില്‍ മൃതദേഹം കിടന്നിരുന്നതിനാല്‍ മുങ്ങി മരണം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

Also Read:  Mars Transit 2023: ചൊവ്വ ഇന്ന് മുതൽ നാശം വിതയ്ക്കും! ഈ 4 രാശിക്കാർ ജാഗ്രത പാലിക്കണം

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്ത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കി. തുടര്‍ന്ന്, 2010ല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ആദര്‍ശിന്‍റെ മരണം മുങ്ങി മരണം എന്ന ലോക്കല്‍ പോലീസിന്‍റെ കണ്ടെത്തലിനെ പൊളിക്കുന്നതായിരുന്നു തുടക്കത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ലോക്കല്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലും വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണസംഘം സംഭവം നടന്ന കുളത്തിലെ വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, കുളത്തില്‍നിന്ന് ഒരു കുറുവടി ലഭിച്ചു. ഇത് ആദര്‍ശിനെ ആരോ മര്‍ദ്ദിച്ച ശേഷം ഉപേക്ഷിച്ചതാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായി. 

കൂടാതെ, സംഭവ ദിവസം മഴയായിട്ടും നനയാതെ രക്തം പുരണ്ട ആദര്‍ശിന്‍റെ വസ്ത്രങ്ങളും കുളത്തിന് സമീപത്തു നിന്ന് ലഭിച്ചതോടെ കൊലപാതകമെന്ന സംശയം ബലപ്പെട്ടു. അതിനാല്‍ മറ്റെവിടെയോവെച്ച് കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്നാണ് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്. 

തുടര്‍ന്ന് 2019 ഒക്ടോബര്‍ 14 ന് റീ പോസ്റ്റ് മോര്‍ട്ടത്തിനായി ആദര്‍ശിന്‍റെ ശവ കല്ലറ തുറക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടില്‍ തലയോട്ടി തകര്‍ന്നെന്നും, നട്ടെല്ലിന് പൊട്ടലുണ്ടെന്നും വ്യക്തമായതോടെ, മുങ്ങിമരണ സാധ്യത പൂര്‍ണ്ണമായും തള്ളി കളഞ്ഞു. ആന്തരിക അവയങ്ങളില്‍ കുളത്തിലെ വെള്ളം ഇല്ല, ആന്തരിക അവയവങ്ങള്‍ ചുരുങ്ങിയത് ക്ഷതമേറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ ആദര്‍ശിന്‍റെ മരണം കൊലപാതകമെന്ന് കൂടുല്‍ ഉറപ്പിക്കുകയാണ്. കൊലപാതകമെന്ന് ഉറപ്പിക്കുമ്പോഴും പതിനാല് കൊല്ലമായി ഇരുട്ടില്‍ കഴിയുന്ന കൊലപാതകിയെ പിടികൂടാന്‍ കഴിയാത്തതിലുള്ള വിഷമവും, അമര്‍ഷവുമാണ് ആദര്‍ശിന്‍റെ മാതാപിതാക്കള്‍ക്കുള്ളത്.

സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ട സ്ഥിതിക്ക് സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ഈ മാതാപിതാക്കള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 

 





Source link

Facebook Comments Box
error: Content is protected !!