ആ നടനും ഞാനും വഴക്കായിരുന്നു; എന്നോടൊരാൾ അപമര്യാദയായി പെരുമാറിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം; ഖുശ്ബു

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abhinand Chandran

|

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഖുശ്ബു. ഒരു കാലത്ത് ഖുശ്ബുവിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടി തമിഴകത്തുണ്ടായിരുന്നില്ല. ഖുശ്ബുവിന് വേണ്ടി ആരാധകർ ക്ഷേത്രവും പണിതിരുന്നു. സ്ത്രീകൾ ലൈം​ഗിക തൊഴിലിന് പോവുന്നത് തെറ്റല്ലെന്ന പ്രസ്താവന നടി നടത്തിയതോടെ ഈ ക്ഷേത്രം തകർക്കപ്പെടുകയായിരുന്നു. തമിഴകത്ത് ഹിറ്റുകളുടെ ഒരു നിര തന്നെ ഖുശ്ബുവിന് അവകാശപ്പെടാനുണ്ട്.

Also Read: ദിലീപും മഞ്ജുവും മാച്ചല്ലായിരുന്നു; മഞ്ജുവിന് ആ വൈരാ​ഗ്യമുണ്ട്; ഞാൻ നാല് തവണ അവരെ കണ്ടു; സന്തോഷ് വർക്കി

സൂപ്പർ സ്റ്റാറുകളുടെയെല്ലാം നായികയായി ഖുശ്ബു തിളങ്ങി. തെന്നിന്ത്യയിൽ ആരവം തീർത്ത ഖുശ്ബു പക്ഷെ തെന്നിന്ത്യക്കാരിയല്ല. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലേക്ക് വന്ന ശേഷമിട്ട പേരാണ് ഖുശ്ബുയെന്ന്. ഇന്ന് കുടുംബത്തോടൊപ്പം ചെന്നെെയിലാണ് ഖുശ്ബു താമസിക്കുന്നത്.

സ്വന്തമായൊരു ജീവിതവും കരിയറുമെല്ലാം നടി പടുത്തുയർത്തുന്നത് ചെന്നെെയിൽ നിന്നാണ്. ഇപ്പോഴിതാ തന്റെ വർഷങ്ങൾ നീണ്ട സിനിമാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഖുശ്ബു. സിനെ ഉല​ഗം ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പഴയ കാല നടൻ കാർത്തിക്കുമായി തനിക്കുണ്ടായിരുന്ന വഴക്കിനെക്കുറിച്ച് ഖുശ്ബു അഭിമുഖത്തിൽ സംസാരിച്ചു.

ഒരു സമയത്ത് താനും കാർത്തിക്കും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നില്ലെന്ന് ഖുശ്ബു പറയുന്നു. ‘കാരണം ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു. എന്തിനാണെന്ന് ആലോചിച്ചാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഓർമ്മയില്ല. ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് നിർത്തി. വർഷം പതിനാറ് എന്ന സിനിമ ഹിറ്റായ ശേഷം കാർത്തിക്കാണ് ഹീറോയെന്നറിഞ്ഞാൽ ഡേറ്റില്ലെന്ന് ഞാൻ പറയും. ഞാനാണ് ഹീറോയെന്നറിഞ്ഞാൽ നടിയെ മാറ്റാൻ കാർത്തിക്കും പറയും’

പക്ഷെ പിന്നീട് ഞങ്ങൾ കിഴക്കുവാസൽ എന്ന സിനിമ ചെയ്യുമ്പോൾ ഞങ്ങൾ രമ്യതയിലെത്താൻ നോക്കി. പക്ഷെ വഴക്ക് അതിനേക്കാൾ കൂടി. തേനിയിൽ ഷൂട്ടിം​ഗിനിടെ ഒരാൾ എന്നോട് മോശമായി പെരുമാറി. കാർത്തിക് ഇറങ്ങി അയാളെ അടിച്ചു. പൊലീസിന് പിടിച്ചു കൊടുത്തു. അതിന് ശേഷം വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ വിഘ്നേശ്വർ എന്ന സിനിമ ചെയ്തു. അതിന് ശേഷമാണ് തങ്ങളുടെ പിണക്കം മാറിയതെന്നും ഖുശ്ബു ഓർത്തു.

Also Read: ‘ജിഷിൻ വരദയെ വിട്ടോ? ഇതെന്താ വേറെ വിവാഹം കഴിക്കുന്നത്? തല്ലി കൊല്ലാൻ തോന്നുന്നുവെന്നൊക്കെ പറയും’; ജിഷിൻ മോഹൻ

നടൻ ശരത് കുമാറിനൊപ്പമുള്ള ഓർമ്മയും ഖുശ്ബു പങ്കുവെച്ചു. 1994 നാട്ടാമൈ എന്ന സിനിമയ്ലെ ഓർമ്മകളാണ് ഖുശ്ബു പങ്കുവെച്ചത്. ഒരു സീനെടുക്കുന്നതിലെ തിരക്ക് മൂലം തങ്ങൾ ഒരു ദിവസം ഒരു പാത്രത്തിൽ നിന്നും പെട്ടെന്ന് ഭക്ഷണം കഴിച്ചെന്നും ഖുശ്ബു പറഞ്ഞു. അന്ന് ആരെങ്കിലും ഫോട്ടോ എടുക്കുമെന്ന ചിന്തയൊന്നുമില്ലായിരുന്നു. ശരത് വളരെ നല്ല സുഹൃത്താണ്.

പ്രൊഡ്യൂസർക്ക് റൂം സൗകര്യം നൽകാൻ പറ്റുന്നില്ലായിരുന്നു. ടോയ്ലെറ്റിൽ നിന്നും മറ്റും വസ്ത്രം മാറി ഹോട്ടലിലെ റിസപ്ഷനിൽ ഇരിക്കുകയാണ് ചെയ്യാറ്. രാത്രിയും പകലും വർക്ക് ചെയ്യുകയായിരുന്നു. എനിക്കുറക്കം വന്നു. നീ ഉറങ്ങിക്കോ ഖുശ് ഞാനിവിടെ ഇരിക്കാമെന്ന് പറഞ്ഞു. ശരത്തിന്റെ മടിയിൽ തലവെച്ചാണ് ഞാനുമുറങ്ങിയത്. അന്ന് ഞാൻ നായിക, നീ നായകൻ, ആരെങ്കിലും തെറ്റി​ദ്ധരിക്കും എന്ന ചിന്തയൊന്നുമില്ല. വളരെ കെയർ ഫ്രീയായിരുന്നു, ഖുശ്ബു പറഞ്ഞു.

ഇന്നും സിനിമാ രം​ഗത്ത് ബഹുമാന്യ സ്ഥാനമാണ് ഖുശ്ബുവിനുള്ളത്. നടി സുഹാസിനിയാണ് ഖുശ്ബിന്റെ അഭിമുഖമെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഖുശ്ബുവിനൊപ്പം തന്നെ സിനിമാ രം​ഗത്ത് തിളങ്ങി നിന്ന നടിയാണ് സുഹാസിനിയും. 80 കളിലും 90 കളിലും കരിയറിൽ തിളങ്ങി നിന്ന നിരവധി നായികമാർ ഇന്നും അതേ സൗഹൃദം തുടരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Khushboo Open Up About Her Film Journey; Shares An Incident Of Fight With A Co Star

Story first published: Saturday, March 25, 2023, 18:14 [IST]



Source link

Facebook Comments Box
error: Content is protected !!