അമ്പലപ്പുഴ: സു്ഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിപുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് പറവൂർ മെറ്റൽ ഡക്കിന് പടിഞ്ഞാറ് തൈവെളിയില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന അനിലിന്‍റെ മക്കളായ അദ്വൈത്(13)അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ സുഹൃത്തിനോടൊപ്പം ഇരുവരും സുഹൃത്തിൻെറ വീട്ടിൽ പോയിരുന്നു. തുടർന്ന് മുത്തശ്ശി അന്വഷിച്ചെത്തിയപ്പോൾ ഇരുവരും വീടിലേക്ക് മടങിയതായി കൂട്ടുകാർ പറഞ്ഞു. എന്നാൽ പകൽ 2-ഓടെയും വീട്ടിലെത്താതായതിനെ തുടർന്ന് പുന്നപ്ര പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരുo പാെലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട അന്വഷണത്തിൽ കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതായി വിവരം ലഭിച്ചു. പാടത്തിന്‍റെ പുറംബണ്ടിലൂടെ നടന്നുപോയതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയര്‍ഫോഴ്സ് ഉൾപ്പടെയുളളവർ ചേർന്ന് നടത്തിയതെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാടത്ത് കൃഷിയില്ലാത്തതിനാല്‍ വെള്ളം കയറ്റിയിട്ടിരുന്നു. പുറബണ്ടിലെ കുഴിയും വെള്ളവും നീന്തിവേണം യാത്രചെയ്യാന്‍. ഇതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പറവൂര്‍ സെന്‍റ് ജോസഫ് സ്കൂളിലെ എട്ട്, 6 ക്ലാസുകളിലെ വിദ്യാർത്ഥികളാണ്. അമ്മ: പരേതയായ അശ്വതി. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.