കൊച്ചി> ബലാൽത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. എംഎൽഎ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും അതിനാൽ മുൻകൂർജാമ്യം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്.
യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എൽദോസിന് തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഓക്ടോബർ 20ന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. എംഎൽഎയ്‌ക്കെതിരെ ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുകളുണ്ടെങ്കിലും അത് പരിഗണിക്കാതെയാണ് കീഴ്കോടതി ജാമ്യം അനുവദിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കീഴ്‌കോടതി ഉത്തരവിനെ തുടർന്ന് എൽദോസ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ