തിരുവനന്തപുരം> എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫോൺ രേഖകൾ അന്വേഷകസംഘം പരിശോധിക്കും. ഫോൺവിളിയുടെ വിശദാംശം പരിശോധിക്കാൻ അനുമതി തേടി പൊലീസ് ആസ്ഥാനത്ത് ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. കോവളത്ത് എംഎൽഎ പരാതിക്കാരിയായ അധ്യാപികയെ മർദിച്ചത് നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാളെ കണ്ടെത്താൻ സ്റ്റേഷനിലെ ഫോൺ രേഖകളും പരിശോധിക്കണം. ഇതിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.
മുൻകൂർ ജാമ്യം നൽകിയതിനെതിരായ അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അന്വേഷണ സംഘത്തിലുള്ള എഎസ്‌ഐ പെരുമ്പാവൂരിലെ വീട്ടിലെത്തി കുന്നപ്പിള്ളിക്ക് കൈമാറി. നോട്ടീസ് എംഎൽഎ കൈപ്പറ്റിയെന്ന റിപ്പോർട്ട് കോടതിക്കും നൽകി. തിങ്കൾ രാവിലെ കുന്നപ്പിള്ളിയുമായി പൊലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തും. കളമശേരിയിലെ ഫ്ലാറ്റിലെത്തിച്ച് കുന്നപ്പിള്ളി പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു.
കേസിൽ രണ്ടു സാക്ഷികളെയും അന്വേഷക സംഘം ശനിയാഴ്‌ച വിളിപ്പിച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥയനുസരിച്ച് ചൊവ്വാഴ്‌ചവരെ എംഎൽഎയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനുമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ