തൃക്കാക്കര > ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്‌ണന്റെ രാജിയെച്ചൊല്ലി തൃക്കാക്കരയിൽ ഭിന്നത. പാർടി ഗ്രൂപ്പിസത്തിന്റെ ഭാഗാമായാണ് ജയകൃഷ്‌ണന്റെ രാജി എന്നാരോപിച്ച് ‘ബിജെപിയെ രക്ഷിക്കൂ, കേന്ദ്രം ഇടപെടൂ’ എന്നെഴുതിയ ഫ്ലക്‌സ് ബോർഡ് ഒരുവിഭാഗം പ്രവർത്തകർ കാക്കനാട് ജില്ലാപഞ്ചായത്ത് കാര്യാലയത്തിനുസമീപം സ്ഥാപിച്ചു.
സംഘടനാ സെക്രട്ടറി, പ്രഭാരി, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ രാജിയും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരവാഹിത്വം പണം സമ്പാദിക്കാനുള്ള ഉപാധിയായി ചില നേതാക്കൾ കാണുന്നുവെന്ന വിമർശവും ഉയർത്തുന്നു. ചർച്ചയായതോടെ ചില നേതാക്കൾ ഇടപെട്ട് ബോർഡ് നീക്കം ചെയ്‌തു.
ജില്ലയിലെ സംഘടനാപ്രശ്നങ്ങളെ തുടർന്ന് രണ്ടു വർഷംമുമ്പാണ് ജയകൃഷ്‌ണനെ ജില്ലാ പ്രസിഡന്റാക്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൾ വൻതോതിൽ ചോർന്നത് ബിജെപിയിൽ കലഹത്തിന് വഴിവയ്‌ക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ