തിരുവനന്തപുരം: സംസ്ഥാന നേതൃയോഗത്തിനിടെ കെ.എസ്.യു നേതാക്കള്‍ തമ്മിലടിച്ചു. ഞായറാഴ്ച കെപിസിസി ഓഫീസില്‍ചേര്‍ന്ന യോഗത്തിലായിരുന്നു ചേരിതിരിഞ്ഞുള്ള തല്ല്. പ്രായപരിധി പിന്നിട്ടവരെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. എന്നാല്‍, സംഘര്‍ഷമുണ്ടായെന്നത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായി 10 പേര്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇവരെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ലെന്ന് ആലപ്പുഴയില്‍ നിന്നുള്ള എ ഗ്രൂപ്പുകാരനായ നേതാവ് ചോദിച്ചു. അതില്‍ തീരുമാനമെടുക്കേണ്ടത് എന്‍.എസ്.യു (ഐ) നേതൃത്വമാണെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ മറുപടി.
Also Read- നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
പ്രായപരിധി പിന്നിട്ട നേതാക്കളുടെ പേരെടുത്തു പറഞ്ഞു ചര്‍ച്ചതുടര്‍ന്നതോടെ, തൃശൂരില്‍നിന്നുള്ള നേതാവ് പ്രകോപിതനായി. തുടര്‍ന്നുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. കെ.പി.സി.സി ഓഫീസിന്റെ മുറ്റത്തേക്കുവരെ അടി നീണ്ടു. കെ സി വേണുഗോപാല്‍ പക്ഷക്കാരനാണ് തൃശ്ശൂരില്‍നിന്നുള്ള നേതാവെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അടുപ്പമുള്ള സേവ്യര്‍ അലോഷ്യസിനെ ലക്ഷ്യമിട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു പ്രശ്‌നമുണ്ടാക്കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
വാർത്തകൾ അടിസ്ഥാനരഹിതം: കെ.എസ്.യു
കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കിടെ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ആരോഗ്യപരമായ ചർച്ചകളാണ് ഉണ്ടായതെന്നും യോഗത്തെ കുറിച്ചുള്ള മറ്റ് വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അലോഷ്യസ് സേവ്യർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.