സൈമണ്‍ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്നു: പോലീസിനെതിരെ പരാതിയുമായി ഭാര്യ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി: സിപിഎം മുന്‍ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്നുവെന്ന് ഗുരുതരമായ ആരോപണം. പോലീസിനെതിരെ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ തന്നെ രംഗത്തെത്തി. ഇവര്‍ ഞാറയ്ക്കല്‍ പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

താനില്ലാത്ത നേരത്താണ് പോലീസ് എത്തിയതെന്നും, വീട് അതിന് ശേഷം കുത്തിത്തുറന്നുവെന്നുമാണ് ആരോപണം. ഗുരുതരമായ മറ്റ് ചില കാര്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. മകളുടെ ആഭരണങ്ങളും സൈമണ്‍ ബ്രിട്ടോയുടെ കുറച്ച് പുരസ്‌കാരങ്ങളും നഷ്ടമായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം ഞാറയ്ക്കല്‍ പോലീസിന് പറയാന്‍ മറ്റൊരു കാരണമാണ് ഉള്ളത്. തങ്ങള്‍ കത്തികുത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതാണെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ഞാറയ്ക്കല്‍ പോലീസ് വിശദീകരിക്കുന്നു. സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മകളും നാട്ടില്‍ അല്ല താമസിക്കുന്നത്.

ബ്രിട്ടോയുടെ മരണശേഷം 2019 മുതലാണ് ഭാര്യ സീന ഭാസ്‌കറും മകളും ഡല്‍ഹിയില്‍ താമസിക്കാന്‍ തുടങ്ങിയത്. വടുതലയിലുള്ള വീട് വാടകയ്ക്കും നല്‍കിയിരിക്കുകയാണ്. ഈ വീട്ടിലാണ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ പോലീസ് സംഘമെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!