- Last Updated :
ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്‌ക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും ഇതിനായുള്ളം വിജ്ഞാപനം പിൻവലിക്കണമെന്നുമാണ് സെനറ്റ് ഗവർണറോട് അഭ്യർത്ഥിച്ചത്. പകരം നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സർവകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേർ എതിർത്തു. പ്രമേയം ചാൻസലർക്ക് എതിരല്ലെന്നും വിജ്ഞാപനത്തിന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം. ഗവർണർ സെർച്ച് കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രമേ പ്രതിനിധിയെ സെനറ്റ് നിർദ്ദേശിക്കൂ. ഇക്കാര്യത്തിൽ കോടതി പറയും പോലെ കേൾക്കുമെന്നാണ് സെനറ്റ് അംഗങ്ങൾ അറിയിച്ചത്.
Also Read- സാങ്കേതിക സർവകലാശാലയിൽ പുതിയ വി സിയ്‌ക്ക് ചുമതല ഏറ്റെടുക്കാൻ ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല
അതേസമയം, സര്‍വകലാശാല പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ഭരണപക്ഷ നിലപാടുള്ള അംഗങ്ങള്‍ എകെജി സെന്ററിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വി സിയെ കണ്ടെത്തുന്നതിനായി ഗവര്‍ണര്‍ രണ്ടംഗ പാനല്‍ രൂപീകരിക്കുകയും സര്‍വകലാശാല പ്രതിനിധിയെ അറിയിക്കാന്‍ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.
Also Read- പ്രൊഫ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ; ഗവർണർ ഉത്തരവ് പുറത്തിറക്കി
അതേസമയം സർവകലാശാലകളിലെ എല്ലാ അനധികൃത നടപടികളും താൻ ചോദ്യം ചെയ്‌തതായും ഇതോടെ സമാന്തര സർക്കാരുണ്ടാക്കിയെന്ന് ആരോപണം ഉയർന്നതായും ഗവർണർ മുൻപ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ വി സിമാരോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാൻ തുനിയുന്നവർ അയോഗ്യരായ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശുപാർശ ചെയ്തില്ലേ. ജനങ്ങൾ ജോലിക്കായി അലയുമ്പോളാണ് മന്ത്രിമാർ 50ലേറെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നതെന്നും ഗവർണർ കഴിഞ്ഞ ദിവസം ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.