- Last Updated :
ചാൻസലർ പദവിയാണ് ഗവർണറുടെ അമിതാധികാര പ്രവണതയ്ക്ക് കരുത്ത് നൽകുന്നതെന്നാണ് സിപിഎം വിലയിരുത്തൽ. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമം വേണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് ആലോചന. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന തോന്നലുള്ളതിനാൽ ബിൽ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.
ഇന്നും നാളെയും നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം ഉണ്ടാവുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം. പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചിരുന്നു.
Also Read-വിദേശയാത്ര പോയത് അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്
എങ്കിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും വിമർശനം ഉയരാനാണ് സാധ്യത. സാംസ്കാരിക മേഖലയിൽ സംഘപരിവാറിൻ്റെ കടന്നുകയറ്റം തടയാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക രേഖയ്ക്കും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.