കൊച്ചി
ഇലന്തൂർ ആഭിചാരക്കൊല കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിക്ക് മനുഷ്യമാംസം ഭക്ഷിക്കുന്ന സംഘങ്ങളോ വ്യക്തികളുമായോ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. മനുഷ്യമാംസം പാകം ചെയ്‌ത് ഭക്ഷിക്കുന്നതിനെക്കുറിച്ച് ലാഘവത്തോടെയാണ് ചോദ്യം ചെയ്‌തപ്പോൾ ഷാഫി സംസാരിച്ചത്. മുമ്പ് മനുഷ്യമാംസം പാകം ചെയ്‌ത് ഭക്ഷിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
ആലുവ സ്വദേശി റോസിലിയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിച്ചെന്നാണ് ഷാഫി പറഞ്ഞത്. രണ്ടാംപ്രതി ഭഗവൽസിങ്ങിനെയും മൂന്നാംപ്രതി ലൈലയെയും ഇത് കഴിക്കാൻ പ്രേരിപ്പിച്ചതായും ഷാഫി പറയുന്നുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഷാഫി പല ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. അതിനാൽ നുണപരിശോധനയ്‌ക്ക് വിധേയനാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.
കസ്‌റ്റഡി കാലാവധി പൂർത്തിയാക്കിയ പ്രതികളെ ശനിയാഴ്‌ച പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കും ലൈലയെ കാക്കനാട് ജില്ലാ ജയിലിലേക്കും കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ