മാസ്റ്റേഴ്സ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സച്ചിന്റെ അഴിഞ്ഞാട്ടം, ഓസീസിനെ അടിച്ചു തകർത്തു; ഇന്ത്യ പക്ഷേ തോറ്റു

Spread the love

International Masters League T20: മാസ്റ്റേഴ്സ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരെ ത്രില്ലടിപ്പിച്ച് സച്ചിൻ ടെണ്ടുൽക്കർ. കളിയിൽ പക്ഷേ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ.

ഹൈലൈറ്റ്:

  • മാസ്റ്റേഴ്സ് ലീഗിൽ സച്ചിന്റെ വെടിക്കെട്ട്
  • ഓസ്ട്രേലിയ മാസ്റ്റേഴ്സിനെതിരെ സച്ചിൻ അഴിഞ്ഞാടി
  • മത്സരത്തിൽ പക്ഷേ ഇന്ത്യ തോറ്റു
Samayam Malayalamസച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ ടെണ്ടുൽക്കർ

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സിന്റെ നായകനായ സച്ചിൻ, ഓസ്ട്രേലിയ മാസ്റ്റേഴ്സിന് എതിരായ കളിയിലാണ് ബാറ്റിങ് വിസ്ഫോടനം നടത്തിയത്. വെറും 33 പന്തിൽ 64 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയത്. ഫോറുകളും സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് ഒഴുകി.
അതേ സമയം സച്ചിൻ മിന്നി തിളങ്ങിയിട്ടും മത്സരത്തിൽ ഇന്ത്യക്ക് തോൽവി രുചിക്കേണ്ടി വന്നു. കരുത്തരായ ഓസീസിനോട് 95 റൺസിന്റെ കനത്ത തോൽവിയാണ് ടീം ഇന്ത്യ നേരിട്ടത്. വഡോദരയിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറുകളിൽ 269/9 എന്ന പടൂകൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി 174 ൽ അവസാനിച്ചു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ മാസ്റ്റേഴ്സ്, ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്കോർ ബോർഡിൽ 33 റൺസെത്തിയപ്പോൾ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ 22 റൺസെടുത്ത ഷോൺ മാർഷാണ് പുറത്തായത്. എന്നാൽ ഇതിന് ശേഷം ഷെയ്ൻ വാട്സണും ബെൻ ഡങ്കും ഒത്തുചേർന്നതോടെ ഓസ്ട്രേലിയ കളിയിലെ നിയന്ത്രണം ഏറ്റെടുത്തു. ഇരു താരങ്ങളും മത്സരിച്ച് ആക്രമിച്ചതോടെ ഓസ്ട്രേലിയൻ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറി.

Also Read: സെമിക്ക് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി; ഇന്ത്യൻ താരത്തിന് ഏറ്റവും കൂടുതൽ അഭിമാനം നൽകുന്ന കാര്യം ഇങ്ങനെ

രണ്ട് താരങ്ങളും സെഞ്ചുറി നേടി പുറത്താകാതെ നിന്നതോടെ നിശ്ചിത 20 ഓവറിൽ 269/1 എന്ന പടുകൂറ്റൻ സ്കോറാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ് നേടിയത്. ഷെയ്ൻ വാട്സൺ 52 പന്തുകളിൽ 12 ഫോറുകളും ഏഴ് സിക്സറുകളുമടക്കം 110 റൺസ് നേടിയും, ബെൻ ഡങ്ക് 53 പന്തിൽ 12 ഫോറുകളും 10 സിക്സറുകളുമടക്കം 132 റൺസ് നേടിയും പുറത്താകാതെ നിന്നു.

പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി സച്ചിൻ ടെണ്ടുൽക്കറും നമൻ ഓജയും ചേർന്നാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. മിന്നും ഫോമിലായിരുന്ന സച്ചിൻ ഓസീസ് ബൗളർമാർക്കെതിരെ കടന്നാക്രമണം നടത്തി. എന്നാൽ മറുവശത്ത് നിന്ന് സച്ചിന് പിന്തുണ ലഭിച്ചില്ല. ഓജ 19 റൺസും, സൗരഭ് തിവാരി ഒരു റൺസും, ഇർഫാൻ പത്താൻ 11 റൺസുമെടുത്ത് പുറത്തായി. ടീം സ്കോർ 100 ലെത്തിയപ്പോൾ സച്ചിനും വീണു. വെറും 33 പന്തുകളിൽ ഏഴ് ഫോറുകളും നാല് സിക്സറുകളുമടക്കം 64 റൺസായിരുന്നു സച്ചിൻ നേടിയത്.

Also Read: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ ജയിച്ചതോടെ ഏറ്റവും വലിയ പണി കിട്ടിയത് പാകിസ്താന്; പിന്നിൽ ഈ കാരണം

യൂസഫ് പത്താൻ 25 റൺസിലും, പവൻ നേഗി 14 റൺസിലും, സ്റ്റുവാർട്ട് ബിന്നി രണ്ട് റൺസിലും പുറത്തായി. സ്പിന്നർ സേവ്യർ ദോഹർത്തി അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങിയതോടെ ഇന്ത്യ 20 ഓവറിൽ 174 റൺസിന് ഓളൗട്ടായി.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!