കെഎല്‍ രാഹുലോ അക്‌സര്‍ പട്ടേലോ? ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്തിനായി പോരാട്ടം; തീരുമാനം ഉടന്‍

Spread the love

IPL 2025: ചാമ്പ്യന്‍സ് ട്രോഫി 2025 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചതോടെ ടി20 ക്രിക്കറ്റ് ലീഗ് പോരാട്ടത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2025) സീസണിന് അടുത്തയാഴ്ച അവസാനത്തോടെ തുടക്കമാവും. മിക്ക ഫ്രാഞ്ചൈസികളും അവരുടെ പുതിയ നായകനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

Samayam Malayalamകെഎല്‍ രാഹുലും അക്‌സര്‍ പട്ടേലും ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തില്‍. Photo: AP
കെഎല്‍ രാഹുലും അക്‌സര്‍ പട്ടേലും ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തില്‍. Photo: AP

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്റെ പേര് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കും. സീനിയര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കെഎല്‍ രാഹുലും പ്രമുഖ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ആണ് മല്‍സര രംഗത്തുള്ളത്. ബഹുമുഖ പ്രതിഭയും 31കാരനുമായ ഗുജറാത്ത് സ്വദേശി അക്‌സര്‍ പട്ടേലിനാണ് മുന്‍തൂക്കം.

ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ച ശേഷം നായകനെ പ്രഖ്യാപിക്കാന്‍ ആയിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. മാര്‍ച്ച് 22ന് മല്‍സരങ്ങള്‍ക്ക് തുടക്കമാവുമെന്നതിനാല്‍ ഇനിയും വൈകിപ്പിക്കാനാവില്ല. ഐപിഎല്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഡിസി ചെറിയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി വിശാഖപട്ടണത്തേക്ക് പറക്കും.

കെഎല്‍ രാഹുലോ അക്‌സര്‍ പട്ടേലോ? ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്തിനായി പോരാട്ടം; തീരുമാനം ഉടന്‍

മാര്‍ച്ച് 17, 18 തീയതികളില്‍ വിശാഖപട്ടണത്ത് അക്‌സര്‍, രാഹുല്‍, കുല്‍ദീപ് യാദവ്, ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഓസ്‌ട്രേലിയന്‍ ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഒത്തുചേരും. രാഹുലും ഭാര്യ അതിയ ഷെട്ടിയും ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും.

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള അക്‌സറിന്റെ ഏഴാം സീസണ്‍ ആണിത്. 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച അക്‌സര്‍ 131 സ്‌ട്രൈക്ക് റേറ്റില്‍ 1,653 റണ്‍സ് നേടി. 7.28 എന്ന ഇക്കണോമി റേറ്റില്‍ 123 വിക്കറ്റുകളും വീഴ്ത്തി. രാഹുലിനേക്കാള്‍ ടീമിനെ നയിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരം അക്‌സര്‍ തന്നെയാണ്. ഡിസി ക്യാപ്റ്റനായുള്ള അക്‌സറിന്റെ ആദ്യ നിയോഗമായിരിക്കും ഇത്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കി
പരിചയ സമ്പത്താണ് കെഎല്‍ രാഹുലിന്റെ മേന്മ. കുറച്ച് വര്‍ഷങ്ങളായി ഐപിഎല്‍ ക്യാപ്റ്റനാണ്. പഞ്ചാബ് കിങ്‌സിനെയും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെയും നയിച്ചിട്ടുണ്ട്. രാഹുല്‍ ടീമിലുള്ളപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ട് തവണ പ്ലേ-ഓഫുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു സീസണിലും പരിക്ക് കാരണം അദ്ദേഹത്തിന് സീസണിന്റെ നല്ലൊരു പങ്ക് നഷ്ടമായിരുന്നു.

ഐപിഎല്ലില്‍ രാഹുല്‍ 132 മത്സരങ്ങളില്‍ നിന്ന് 4,683 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും 134 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ റണ്‍സ് നേടിയത്.

തന്ത്രം ഉപദേശിച്ച് കോഹ്‌ലി, കളിയുടെ ഗതി മാറി; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആധിപത്യമുറപ്പിച്ചത് ഇങ്ങനെ
വരുന്ന ഏപ്രില്‍ 18ന് 33 വയസ്സ് തികയുന്ന രാഹുല്‍, പവര്‍ പ്ലേകളിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍, 2018 നും 2024 നും ഇടയില്‍ രാഹുലിന് മികച്ച റെക്കോഡുണ്ട്. ഏഴ് സീസണുകളില്‍ ആറിലും 500 ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. നാലെണ്ണത്തില്‍ 600 റണ്‍സ് മറികടന്നു. 2023ല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയപ്പോള്‍ പരിക്കേറ്റ് പിന്മാറി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!