WPL 2025: മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് കീഴടക്കി

Spread the love

Womens Premier League 2025: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ക്രിക്കറ്റ് സെമിഫൈനലില്‍ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഒരുപോലെ തിളങ്ങിയാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ കെട്ടുകെട്ടിച്ചത്. 47 റണ്‍സിന്റെ മികച്ച വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

ഹൈലൈറ്റ്:

  • ഓള്‍റൗണ്ട് മികവുമായി മുംബൈ ഫൈനലില്‍
  • ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ചു
  • കിരീട പോരാട്ടം ഡല്‍ഹിയും മുംബൈയും തമ്മില്‍

Samayam Malayalamമുംബൈ ഇന്ത്യന്‍സിന്റെ ഹെയ്‌ലി മാത്യൂസിന്റെ ബാറ്റിങ്.
മുംബൈ ഇന്ത്യന്‍സിന്റെ ഹെയ്‌ലി മാത്യൂസിന്റെ ബാറ്റിങ്.

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. മുംബൈ ബ്രാബണ്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് കീഴടക്കിയത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 റണ്‍സ് അടിച്ചുകൂട്ടി. ഗുജറാത്ത് ജയന്റ്‌സ് 19.2 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി. നാറ്റ് സ്‌കൈവര്‍-ബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

WPL 2025: മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് കീഴടക്കി

120 പന്തില്‍ 214 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ഗുജറാത്തിനെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും മുംബൈ പിടിച്ചുകെട്ടി. ഓപണര്‍ ബെത്ത് മൂണി അഞ്ച് പന്തില്‍ ആറ് റണ്‍സുമായി പുറത്തായി. ഹര്‍ലീന്‍ ഡിയോള്‍ ഒമ്പത് പന്തില്‍ എട്ട് റണ്‍സിന് റണ്ണൗട്ട് ആയി. ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ നാല് പന്തില്‍ എട്ട് റണ്‍സോടെയും പുറത്തായതോടെ ഗുജറാത്ത് 5.4 ഓവറില്‍ മൂന്നിന് 43 എന്ന നിലയിലായി.

രോഹിത് തന്നെ ക്യാപ്റ്റന്‍..! കോഹ്‌ലിയും ടീമില്‍, ഷമി ഇല്ല; 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ഓപണര്‍ ഡാനിയല്ലെ ഗിബ്‌സണ്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും 24 പന്തില്‍ 34 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായി. ഫോബ് ലിച്ച്ഫീല്‍ഡ് (20 പന്തില്‍ 31), ഭാരതി ഫുല്‍മാലി (20 പന്തില്‍ 30) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ഉയര്‍ന്ന റണ്‍റേറ്റിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെ പരാജയത്തിലേക്ക് നീങ്ങി.

ഖഷ്വീ ഗൗതം ആറ് പന്തില്‍ നാല് റണ്‍സോടെ റണ്‍ഒൗട്ടായി. മൂന്ന് ബാറ്റര്‍മാരാണ് ഗുജറാത്ത് നിരയില്‍ റണ്ണൗട്ടായത്. സിമ്രാന്‍ ഷെയ്ഖ് എട്ട് പന്തില്‍ 17ഉം തനുജ കന്‍വാര്‍ 12 പന്തില്‍ 16ഉം റണ്‍സ് നേടി.

ആറ് ഇന്ത്യക്കാര്‍, രോഹിത് ശര്‍മ ഇല്ല..! ചാമ്പ്യന്‍സ് ട്രോഫി ‘ടീം ഓഫ് ദ ടൂര്‍ണമെന്റ്’ പ്രഖ്യാപിച്ച് ഐസിസി
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച മുംബൈക്ക് ഓപണര്‍ ഹെയ്‌ലി മാത്യൂസ് ഗംഭീര തുടക്കം നല്‍കി. 50 പന്തില്‍ 77 റണ്‍സാണ് നേടിയത്. വണ്‍ഡൗണായി കളത്തിലിറങ്ങിയ നാറ്റ് സ്‌കൈവര്‍-ബ്രണ്ട് അതിനേക്കാള്‍ മികച്ച ഫോമിലായിരുന്നു. വെറും 41 പന്തില്‍ താരം 77 റണ്‍സ് അടിച്ചെടുത്തു.

നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 12 പന്തില്‍ നാല് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഹിതം 36 റണ്‍സാണ് വാരിക്കൂട്ടിയത്. സജീവന്‍ സജന ഒരു റണ്‍സോടെ പുറത്താവാതെ നിന്നു.

മുംബൈക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ് 3.2 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ ബാറ്റിങിലും തിളങ്ങിയ ഹെയ്‌ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. മാര്‍ച്ച് 15 ശനിയാഴ്ച ഇതേ സ്‌റ്റേഡിയത്തിലാണ് കിരീട പോരാട്ടം.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!