New Zealand Vs Pakistan: ആദ്യ ടി20 യിൽ പാകിസ്താനെ നാണംകെടുത്തി ന്യൂസിലൻഡ്. കിവീസ് ജയം ഒമ്പത് വിക്കറ്റിന്.
ഹൈലൈറ്റ്:
- പാകിസ്താനെ തകർത്ത് ന്യൂസിലൻഡ്
- ജയം ഒൻപത് വിക്കറ്റിന്
- കളിയിലെ കേമനായി ജാമിസൺ

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്, 16 പന്തിൽ ഫിഫ്റ്റി; അഭിഷേക് ശർമയും തിളങ്ങി
അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും, ഖുഷ്ദിൽ ഷായും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്ത് അവരെ വൻ നാണക്കേടിൽ നിന്ന് കരകയറ്റി. എന്നാൽ അടുത്തടുത്ത് ഇരുവരും പുറത്തായതോടെ പാകിസ്താൻ വീണ്ടും തകർന്നു. സൽമാൻ ആഗ 18 റൺസും, ഖുഷ്ദിൽ 32 റൺസുമാണ് നേടിയത്. വെറും 18.4 ഓവറുകളിലാണ് പാകിസ്താൻ 91 റൺസിന് ഓളൗട്ടായത്. ന്യൂസിലൻഡിന് വേണ്ടി ജാമിസൺ എട്ട് റൺസിന് മൂന്ന് വിക്കറ്റുകളും ജേക്കബ് ഡഫി 14 റൺസിന് നാല് വിക്കറ്റുകളും വീഴ്ത്തി.
പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും
92 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ടിം സീഫർട്ടും ഫിൻ അലനും ചേർന്ന് നൽകിയത്. സീഫർട്ടായിരുന്നു അപകടകാരി. വെറും 29 പന്തിൽ 44 റൺസ് നേടി അദ്ദേഹം പുറത്താകുമ്പോൾ കിവീസ് ജയം ഉറപ്പിച്ചിരുന്നു. ഫിൻ അലനും ( 17 പന്തിൽ 29 ), ടിം റോബിൻസണും ( 15 പന്തിൽ 18 ) ചേർന്ന് വെറും 10.1 ഓവറുകളിൽ ന്യൂസിലൻഡിനെ വിജയത്തിലേക്ക് എത്തിച്ചു.