International Masters League T20: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിൽ കിരീടം ചൂടി ഇന്ത്യ മാസ്റ്റേഴ്സ്. കലാശപ്പോരട്ടത്തിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ തകർത്തു.
ഹൈലൈറ്റ്:
- ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ ചാമ്പ്യമാർ
- ഫൈനലിൽ വീഴ്ത്തിയത് വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ
- അമ്പാട്ടി റായുഡു ഫൈനലിലെ കേമൻ

വെടിക്കെട്ടുമായി അമ്പാട്ടി റായുഡു, വിന്റേജ് പ്രകടനവുമായി സച്ചിൻ; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ
നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലെൻഡൽ സിമ്മൺസ്, 57 റൺസെടുത്ത് തിളങ്ങി. അഞ്ച് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ കിടിലൻ ഇന്നിങ്സ്. 20 ഓവറിൽ 148/7 എന്ന മാന്യമായ സ്കോറാണ് വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് നേടിയത്. ഇന്ത്യ മാസ്റ്റേഴ്സിന് വേണ്ടി വിനയ് കുമാർ മൂന്ന് വിക്കറ്റുകളും ഷഹബാസ് നദീം രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി.
149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മാസ്റ്റേഴ്സിന് വേണ്ടി അമ്പാട്ടി റായുഡുവും സച്ചിൻ ടെണ്ടുൽക്കറും ചേർന്നാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. മികച്ച ഫോമിൽ ഇരുവരും ബാറ്റ് വീശിയതോടെ ഇന്ത്യയുടെ സ്കോറും വേഗത്തിൽ കുതിച്ചു. ഇതിനിടെ കിടിലൻ അപ്പർ കട്ട് സിക്സറുമായി സച്ചിൻ ആരാധകരെ ആവേശം കൊള്ളിച്ചു. ഇന്ത്യൻ സ്കോർ 67 ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ രണ്ട് ഫോറുകളും ഒരു സിക്സറുമടക്കം 25 റൺസാണ് സച്ചിൻ നേടിയത്.
സച്ചിൻ പുറത്തായതിന് ശേഷവും അമ്പാട്ടി റായുഡു വെടിക്കെട്ട് തുടർന്നു. റായുഡു കത്തിക്കയറിയതോടെ ഇന്ത്യ മാസ്റ്റേഴ്സിന് ചേസിങ് അനായാസമായി. 50 പന്തിൽ ഒൻപത് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 74 റൺസാണ് റായുഡു നേടിയത്.