കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സുഹൃത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് വിലക്കണമെന്നും അറസ്റ്റു ചെയ്താൽ ജാമ്യം നൽകാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഉദ്യോഗസ്ഥയുടെ പിതാവിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. യുവതിയെ സുഹൃത്ത് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും പണം തട്ടിയെടുത്തെന്നുമാണ് പിതാവിൻ്റെ പരാതി.
കഴിഞ്ഞാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത ആരോപണവിധേയൻ ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ ഇയാൾ ചൂഷണം ചെയതതിനുള്ള തെളിവുകൾ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്. ആരോപണവിധേയൻ ഇനിയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.