IPL 2025 GT vs LSG: ശുഭ്മാന്‍ ഗില്ലിന് റെക്കോഡ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗുജറാത്ത് ടൈറ്റന്‍സ് താരം

Spread the love

IPL 2025 GT vs LSG: ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്‍ (Shubman Gill) ചരിത്രനേട്ടം കൈവരിച്ചു. ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗില്‍. ഇപ്പോള്‍ ജിടിക്കായി 2,000 റണ്‍സ് എന്ന നാഴികക്കല്ല് താണ്ടി റെക്കോഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി.

ഹൈലൈറ്റ്:

  • ജിടിക്കായി ഗില്‍ 2,000 റണ്‍സ് തികച്ചു
  • ടി20 ലീഗില്‍ ജിടിയുടെ നായകനാണ് ഗില്‍
  • എല്‍എസ്ജിക്ക് 180 റണ്‍സ് വിജയലക്ഷ്യം
Samayam Malayalamശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും എല്‍എസ്ജിക്കെതിരെ
ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും എല്‍എസ്ജിക്കെതിരെ

ഐപിഎല്‍ 2025ല്‍ പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്ലില്‍ 2,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കൈവരിച്ചത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനായി ഗില്‍ 38 പന്തില്‍ 60 റണ്‍സ് നേടി. ഐപിഎല്‍ 2025 സീസണിലെ 26ാം മല്‍സരമാണിത്. ഓപണര്‍മാരായ സായ് സുദര്‍ശനും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമിട്ടതോടെ ജിടി 20 ഓവറില്‍ ആറ് വിക്കറ്റിന് 180 റണ്‍സ് നേടി.

IPL 2025 GT vs LSG: ശുഭ്മാന്‍ ഗില്ലിന് റെക്കോഡ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗുജറാത്ത് ടൈറ്റന്‍സ് താരം

സായ് സുദര്‍ശന്‍ 37 പന്തില്‍ 56 റണ്‍സ് നേടി. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുദര്‍ശന്‍ ഈ മാച്ചിലൂടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുകയാണ്. ആറ് ഇന്നിങ്‌സുകളില്‍ 54.83 ശരാശരിയില്‍ 329 റണ്‍സാണ് ഇതുവരെ കുറിച്ചത്. 208 റണ്‍സുമായി ഗില്‍ അഞ്ചാം സ്ഥാനത്താണ്.

https://www.instagram.com/reel/DIWAbE9sCOl/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIWAbE9sCOl/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന എവേ മത്സരത്തില്‍ ശുഭ്മാനും സായ് സുദര്‍ശനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 12.1 ഓവറില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശുഭ്മാന്‍ ആറ് ഫോറുകളും ഒരു സിക്‌സും സഹിതമാണ് 38 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയത്.

ഗില്ലിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്ററാണ് സായ് സുദര്‍ശന്‍. 31 മത്സരങ്ങളില്‍ നിന്ന് 1363 റണ്‍സ് നേടി. ജിടിക്ക് വേണ്ടി ഡേവിഡ് മില്ലര്‍ 950 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 833 റണ്‍സും നേടിയിട്ടുണ്ട്.

സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
2018 ലെ അരങ്ങേറ്റത്തിനു ശേഷം 2022 ലെ ഐപിഎല്ലിലാണ് ഗില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 2022ല്‍ 16 മത്സരങ്ങളില്‍ നിന്ന് 483 റണ്‍സ് ശുഭ്മാന്‍ നേടി. 2022 ലെ ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ജിടി ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചിരുന്നു.

2023 ഐപിഎല്ലിലും ശുഭ്മാന്‍ കിടലന്‍ പ്രകടനം കാഴ്ചവച്ചു. 59.33 ശരാശരിയില്‍ 890 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും നാല് അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഈ സീസണില്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ജിടി പരാജയപ്പെട്ടു.

എംഎസ് ധോണി സിഎസ്‌കെയെ നയിക്കും; റുതുരാജ് ഗെയ്ക്വാദ് 2025 ഐപിഎല്ലില്‍ നിന്ന് പുറത്ത്
2024 ലെ ഐപിഎല്ലിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയതോടെ ജിടി ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചു. 2024 ല്‍ 12 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 426 റണ്‍സ് നേടി. എന്നാല്‍, 2024 ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!