വൈഭവ് സൂര്യവംശിക്ക് രാജകീയ വരവേല്‍പ്, ഇനി താരത്തിന്റെ കളി ഇന്ത്യന്‍ ജേഴ്‌സിയില്‍

Spread the love

IPL 2025: ഐപിഎല്ലില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയ ഐതിഹാസിക പ്രകടനത്തിന് ശേഷം ജന്മനാട്ടിലെത്തിയ വൈഭവ് സൂര്യവംശിക്ക് (Vaibhav Suryavanshi) വീരോചിതമായ സ്വീകരണം. ബീഹാറിലെ സമസ്തിപൂരിലെ വീട്ടില്‍ തിരിച്ചെത്തിയ 14കാരന്‍ കുറച്ച് ദിവസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പറക്കും. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി അണിയാന്‍.

വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശി (ഫോട്ടോസ്Samayam Malayalam)

ഐപിഎല്‍ 2025ല്‍ (IPL 2025) കോളിളക്കം സൃഷ്ടിച്ച താരമാണ് വൈഭവ് സൂര്യവംശി (Vaibhav Suryavanshi). താരലേലം ആരംഭിച്ചത് മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച കൗമാരക്കാരന്‍. ലേലത്തില്‍ പല പ്രമുഖ താരങ്ങളെയും ആരും ഏറ്റെടുക്കാതെ വന്നപ്പോള്‍ 13 വയസ്സുകാരനെ 1.1 കോടി രൂപയ്ക്ക് രാഹുല്‍ ദ്രാവിഡും സഞ്ജുവും നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.

കന്നി മല്‍സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ കൂറ്റന്‍ സിക്‌സര്‍ പറത്തിയ മീശമുളയ്ക്കാത്ത പയ്യനെ കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്നു. അവിടംകൊണ്ടും അവസനാച്ചില്ല, വെറും 35 പന്തില്‍ ഐപിഎല്‍ സെഞ്ചുറി നേടിയതോടെ ഇവന്‍ പ്രതിഭ തന്നെയെന്ന് എല്ലാവരും തലകുലുക്കി. അവസാന മാച്ചിലും ലോകത്തെ പ്രമുഖ ബൗളര്‍മാരെ നിര്‍ദയം തല്ലിച്ചതക്കാന്‍ ധൈര്യംകാണിച്ചു.

വൈഭവ് സൂര്യവംശിക്ക് രാജകീയ വരവേല്‍പ്, ഇനി താരത്തിന്റെ കളി ഇന്ത്യന്‍ ജേഴ്‌സിയില്‍

സെഞ്ചുറി നേടിയ ശേഷം ഐപിഎല്‍ വാര്‍ത്തകളില്‍ വൈഭവ് തന്നെ ആയിരുന്നു പ്രധാന വിഭവം. ന്യൂബോള്‍ നേരിടുന്ന ഓപണറുടെ പ്രതിഭയെ വാഴ്ത്താന്‍ വാക്കുകള്‍ കിട്ടാതെ ക്രിക്കറ്റ് വിദഗ്ധര്‍ കുഴങ്ങി. കാരണം ഇതുപോലൊരു സ്‌ട്രോക്ക് പ്ലേയും മനക്കരുത്തും 14കാരനില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 14 വയസ്സില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു, ഇവിടെ ഒരാള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍മാരെ പാഠം പഠിപ്പിക്കുന്നുവെന്നായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.

ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 206 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സ് നേടി റോയല്‍സിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക്‌വഹിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 38 പന്തില്‍ ഏഴ് ഫോറുകളും 11 സിക്‌സറുകളും സഹിതം 101 റണ്‍സാണ് കുറിച്ചത്. അവസാന മാച്ചില്‍ സിഎസ്‌കെയോട് 33 പന്തില്‍ നാല് ഫോറുകളും നാല് സിക്സറുകളും സഹിതം 57 റണ്‍സ് നേടി.

ഐപിഎല്‍ 2025 സീസണില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച വൈഭവ് സൂര്യവംശിക്ക് സ്വന്തം നാട്ടില്‍ വീരോചിതമായ സ്വീകരണം ലഭിച്ചു. ബീഹാറിലെ സമസ്തിപൂരിലെ വീട്ടിലേക്കാണ് ആദ്യം പോയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വൈഭവിനെ മാല അണിയിച്ചതിന്റെ ഹ്രസ്വ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു.

‘ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍’: 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
വൈഭവിന്റെ പ്രഭാവവും വെടിക്കെട്ടും അടുത്തുതന്നെ വീണ്ടുമുണ്ടാവും. ഇന്ത്യയുടെ വിഖ്യാതമായ നീല ജേഴ്‌സിയില്‍ ഇനി അവനെ കാണാം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കാനായി കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം വൈഭവ് ഇംഗ്ലണ്ടിലേക്ക് തിരിക്കും. മറ്റൊരു ഐപിഎല്‍ താരമായ 17കാരന്‍ ആയുഷ് മാത്രെ ആണ് ടീം ക്യാപ്റ്റന്‍.

https://www.instagram.com/reel/DJ_EOMAMQHj/https://www.instagram.com/reel/DJ_EOMAMQHj/

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!