വിരാട് കോഹ്‌ലിയുടെ നാലാം നമ്പര്‍ സ്ഥാനം ശുഭ്മാന്‍ ഗില്‍ ഏറ്റെടുത്തേക്കും; ശ്രേയസ് അയ്യരെ പരിഗണിക്കാത്തതിന്റെ കാരണം ഇതാണ്

Spread the love

India Squad For England Test Series: ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിരാട് കോഹ്ലി (Virat Kohli) അവശേഷിപ്പിച്ച നാലാം നമ്പര്‍ സ്ഥാനം ശുഭ്മാന്‍ ഗില്‍ (Shubman Gill) ഏറ്റെടുക്കും. രോഹിത് ശര്‍മയുടെ (Rohit Sharma) പിന്‍ഗാമിയായി പുതിയ ടെസ്റ്റ് ക്യാപ്റ്റനായി വരാനും അദ്ദേഹം ഒരുങ്ങുകയാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ (ഫോട്ടോസ്Samayam Malayalam)

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാവുകയാണ്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ (India Squad For England Test Series) ഇന്ന് പ്രഖ്യാപിച്ചേക്കും.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. സച്ചിന്‍ ഒഴിച്ചിട്ട സിംഹാസനം ഏറ്റെടുക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ ‘ക്രിക്കറ്റ് ദൈവ’ത്തിന്റെ സച്ചിന്റെ വിഖ്യാതമായ നാലാം നമ്പര്‍ സ്ഥാനത്തോട് നീതിപുലര്‍ത്തുന്ന പ്രകടനം കാഴ്ചവയക്കാന്‍ കോഹ്‌ലി സാധിച്ചു.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പര്‍ സ്ഥാനം ശുഭ്മാന്‍ ഗില്‍ ഏറ്റെടുത്തേക്കും; ശ്രേയസ് അയ്യരെ പരിഗണിക്കാത്തതിന്റെ കാരണം ഇതാണ്

വിരാട് കോഹ്ലി അവശേഷിപ്പിച്ച നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിലെ കടുത്ത സാഹചര്യത്തില്‍ പുതുമുഖ താരങ്ങളെ ഈ സ്ഥാനത്ത് ഇറക്കി പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി കടന്നുവരുന്ന ശുഭ്മാന്‍ ഗില്‍ (Shubman Gill) നാലാം നമ്പര്‍ സ്ഥാനം ഏറ്റെടുക്കും.

പ്രതിഭാധനനായ ബാറ്ററായി നേരത്തേ തന്നെ പേരെടുന്ന ഗില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായി ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. സ്ഥിരതയാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നങ്കൂരമിട്ട് കളിക്കാനും ദീര്‍ഘമായ ഇ്‌നനിങ്‌സുകള്‍ കാഴ്ചവയ്ക്കാനും അദ്ദേഹത്തിന് കഴിയും.

‘ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍’: 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയകരമായി നയിക്കുന്ന ഗില്‍ ടോപ് സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ്. 13 മല്‍സരങ്ങളില്‍ 58 റണ്‍സ് ആവറേജില്‍ 636 റണ്‍സ് ആണ് ഇതുവരെ നേടിയത്. ഓറഞ്ച് ക്യാപ് അണിയുന്ന സായ് സുദര്‍ശനേക്കാള്‍ രണ്ട് റണ്‍സ് മാത്രം പിന്നില്‍.

ശ്രേയസ് അയ്യര്‍ സമീപകാലത്ത് മികച്ച ഫോം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, റെഡ്-ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കഴിവുകളില്‍ സെലക്ടര്‍മാര്‍ക്ക് സംശയമുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിതും കോഹ്‌ലിയും ഒഴിച്ചിടുന്ന ബാറ്റിങ് സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍.

വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ശ്രേയസിന്റെ സ്‌ട്രോക്ക്‌പ്ലേയും വിക്കറ്റ് നഷ്ടപ്പെടുന്നത് കൂസാതെയുള്ള ബാറ്റിങ് മനോഭാവവും വൈറ്റ്-ബോള്‍ ഗെയിമിനാണ് കൂടുതല്‍ അനുയോജ്യമെന്ന് സെലക്ടര്‍മാര്‍ കരുതുന്നു. മൂവിങ് ഡെലിവറികള്‍, ഷോര്‍ട്ട് ബോളുകള്‍ എന്നിവയിലെ ശ്രേയസിന്റെ ബലഹീനത കാരണമാണ് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യ എ ടീമില്‍ പോലും ശ്രേയസ് അയ്യര്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാര്യവും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. രണ്ട് ചതുര്‍ദിന മല്‍സരങ്ങളില്‍ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെ നേരിടും. തുടര്‍ന്ന് ഇന്ത്യ സീനിയര്‍ ടീമിനെതിരായ സന്നാഹ മല്‍സരത്തിലും എ ടീം പങ്കെടുക്കും.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!