സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ സ്ക്വാഡിൽ അടിമുടി മാറ്റം വരുത്താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനത്തിനോട് 1-0ന് തോറ്റ് ചരിത്രത്തിലെ മറ്റൊരു മോശം സീസണിലേക്ക് വീണതോടെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വീണ്ടുവിചാരം. ക്ലബിന്റെ ഫസ്റ്റ് ടീം സ്ക്വാഡിലെ മുഴുവൻ കളിക്കാരേയും ട്രാൻസ്ഫർ വിൻഡോയിൽ വെച്ചതായാണ് റിപ്പോർട്ട്.
അടുത്ത സീസണിൽ ഒരു യൂറോപ്യൻ കോംപറ്റീഷനിലും മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാണില്ല, 35 വർഷത്തിന് ഇടയിൽ ഇങ്ങനെ സംഭവിക്കുന്നത് രണ്ടാം വട്ടം മാത്രം. സമ്മർ ട്രാൻസ്ഫർ മുൻപിൽ കണ്ട് പരിശീലകൻ അമോറിം മൂന്ന് ആവശ്യങ്ങൾ ക്ലബിന് മുൻപിൽ വെച്ചതായാണ് സൂചന.
Also Read: വൈകാരികമായി ഗുഡ്ബൈ പറഞ്ഞ് റൊണാൾഡോ; അൽ നസർ വിടാൻ ഉറപ്പിച്ചു?
ശാരീരിക ക്ഷമത കൂടുതലുള്ള കളിക്കാരെ കൊണ്ടുവരിക. ആക്രമണ നിരയിൽ പുത്തനുണർവ് കൊണ്ടുവരിക, കളിക്കാരെ ഒഴിവാക്കി ഫണ്ട് കൂട്ടുക..ഇതാണ് ക്ലബിന് മുൻപിൽ പോർച്ചുഗൽ പരിശീലകൻ വെച്ചിരിക്കുന്ന ആവശ്യങ്ങൾ. തന്റെ നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്ന് അമോറിം അറിയിച്ചതോടെ എല്ലാ കളിക്കാരേയും മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ പ്രശസ്തി നോക്കാതെ ട്രാൻസ്ഫർ വിൻഡോയിൽ വെച്ചു.
Also Read: 40കാരനായ റൊണാൾഡോയുടെ ശരീരം 28 വയസുകാരന്റേത്; പഠന റിപ്പോർട്ട്
ക്ലബിന്റെ നല്ലതിന് താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നതാണ് നല്ലത് എങ്കിൽ അതിന് തയ്യാറാണ് എന്നാണ് ബ്രൂണോ ഫെർണാണ്ടസ് തുറന്ന് പറഞ്ഞുകഴിഞ്ഞു. ബ്രൂണോ ഫെർണാണ്ടസ് റയൽ മാഡ്രിഡിന്റെ റഡാറിലുണ്ടെന്നാണ് സൂചന. 90 മില്യൺ ആണ് ബ്രൂണോയുടെ ട്രാൻസ്ഫർ മാർക്കറ്റിലെ മൂല്യം കണക്കാക്കുന്നത്.