ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി

Spread the love

IPL 2025 Final RCB vs PBKS: 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം. ഫൈനലില്‍ പൊരുതിക്കളിച്ച പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തി. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്‌ലിക്കും ഇത് കന്നി കിരീടമാണ്.

ഹൈലൈറ്റ്:

  • ആര്‍സിബി ഒമ്പതിന് 190
  • പഞ്ചാബ് ഏഴിന് 184
  • ശശാങ്ക് സിങ് 30 പന്തില്‍ 61

ശ്രേയസ് അയ്യരുടെ വിക്കറ്റ് വീണപ്പോള്‍ ആര്‍സിബി താരങ്ങളുടെ ആഹ്ലാദം
ശ്രേയസ് അയ്യരുടെ വിക്കറ്റ് വീണപ്പോള്‍ ആര്‍സിബി താരങ്ങളുടെ ആഹ്ലാദം (ഫോട്ടോസ്Samayam Malayalam)
ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (Royal Challengers Bengaluru) കിരീടം. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആര്‍സിബി (IPL 2025 Final RCB vs PBKS) ആറ് റണ്‍സിന് തോല്‍പ്പിച്ചു. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്‌ലിക്കും (Virat Kohli) ഇത് കന്നി ഐപിഎല്‍ കിരീടമാണ്.അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബിന്റെ ചേസിങ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 184 എന്ന നിലയില്‍ അവസാനിച്ചു. 11 വര്‍ഷത്തിന് ആദ്യമായി ഫൈനലിലെത്തിയ പഞ്ചാബ് കിങ്‌സിന്റെ കന്നി കിരീടമോഹം കൂടിയാണ് പൊലിഞ്ഞത്.

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി

120 പന്തില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് തുടക്കം മുതല്‍ റണ്‍റേറ്റ് നിലനിര്‍ത്താന്‍ പാടുപെട്ടു. പ്രിയാന്‍ഷ് ആര്യ 24 (19), പ്രഭ്‌സിമ്രാന്‍ സിങ് 26 (22) എന്നിവര്‍ക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ (Shreyas Iyer) അതിവേഗം പുറത്തായത് കനത്ത ആഘാതമായി. കഴിഞ്ഞ മാച്ചില്‍ വെടിക്കെട്ട് ബാറ്റിങുമായി ടീമിനെ വിജയിപ്പിച്ച ശ്രേയസിനു മേല്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയാണ് ശ്രേയസ് പുറത്തായത്.

ജോഷ് ഇംഗ്ലിസ് 23 പന്തില്‍ 39 റണ്‍സെടുത്തെങ്കിലും ടീം റണ്‍റേറ്റ് ഉയര്‍ന്നില്ല. നെഹല്‍ വധേര 18 പന്തില്‍ 15 റണ്‍സുമായി പുറത്തായി. എന്നാല്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയ ശശാങ്ക് സിങ് പഞ്ചാബിന് വീണ്ടും പ്രതീക്ഷ നല്‍കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
30 പന്തില്‍ 61 റണ്‍സുമായി ശശാങ്ക് ഗാലറികളെ ഇളക്കിമറിച്ചു. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും നേടി ശശാങ്ക് പുറത്താവാതെ നിന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 6 (2), അസ്മത്തുല്ല ഉമര്‍സായ് 1 (2) എന്നിവരാണ് അവസാനം പുറത്തായത്. ഹേസില്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. ശശാങ്ക് മൂന്ന് സിക്‌സറുകളും ഒരു ഫോറും നേടിയെങ്കിലും വിജയത്തിന് ആറ് റണ്‍സ് അകലെ അവസാനിപ്പിക്കേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ടും വിരാട് കോഹ്‌ലിയുമാണ് ഇന്നിങ്‌സ് ആരംഭിച്ചത്. രണ്ടാം ഓവറില്‍ വെടിക്കെട്ട് വീരന്‍ സാള്‍ട്ടിന്റെ കഥ കഴിഞ്ഞു. ഒമ്പത് പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും നേടിയ സാള്‍ട്ടിനെ ജാമീസന്‍ ശ്രേയസിന്റെ കൈകളിലെത്തിച്ചു. കോഹ്‌ലി പിടിച്ചുനിന്നെങ്കിലും സ്‌കോറിങിന് പതിവ് വേഗമുണ്ടായില്ല.

സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
സാള്‍ട്ടിന് ശേഷം ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ (18 പന്തില്‍ 24), രജത് പാട്ടിദാര്‍ (16 പന്തില്‍ 26) എന്നിവര്‍ക്ക് പിന്നാലെ കോഹ്‌ലി പുറത്തായി. 35 പന്തില്‍ 43 റണ്‍സെടുത്ത കോഹ്‌ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ലിയാം ലിവിങ്‌സ്റ്റണ്‍ 25 (15), ജിതേഷ് ശര്‍മ 24 (10), റൊമാരിയോ ഷെപ്പേഡ് 17 (9) എന്നിവരുടെ വെടിക്കെട്ട് പ്രകടനം ആര്‍സിബിയെ 190 എന്ന ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ജാമീസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!