ബ്രസീലിന് ലോകകപ്പ് 2026 യോഗ്യത; വിനീഷ്യസിന്റെ ഗോളില്‍ പരാഗ്വേയെ കീഴടക്കി

Spread the love

FIFA World Cup 2026 Qualifier: ബ്രസീല്‍ പരാഗ്വേയെ 1-0 ന് പരാജയപ്പെടുത്തി അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പ് 2026 ന് യോഗ്യത നേടി. സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന്റെ വിജയ ഗോള്‍ നേടി. എല്ലാ ലോകകപ്പിലും കളിച്ച ഏക രാജ്യമെന്ന നേട്ടം തുടരുകയാണ് ബ്രസീല്‍.

ഹൈലൈറ്റ്:

  • ബ്രസീല്‍ -1, പരാഗ്വേ -0
  • വിജയഗോള്‍ വിനീഷ്യസിന്റേത്
  • ബ്രസീല്‍ മൂന്നാം സ്ഥാനത്ത്
  • നെയ്മര്‍ പുറത്ത് തന്നെ
ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയര്‍ ബ്രൂണോ ഗുയിമറേസിനൊപ്പം ആഘോഷിക്കുന്നു
ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയര്‍ ബ്രൂണോ ഗുയിമറേസിനൊപ്പം ആഘോഷിക്കുന്നു (ഫോട്ടോസ്Samayam Malayalam)
അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 ഫൈനല്‍സിന് യോഗ്യത നേടി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ( FIFA World Cup 2026 Qualifier ) ബ്രസീല്‍ പരാഗ്വേയെ ( Brazil vs Paraguay ) 1-0 ന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ മേഖലയില്‍ നിന്ന് ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് ബ്രസീല്‍ ഉറപ്പാക്കി. ഇതോടെ ഫിഫ ലോകകപ്പിന്റെ എല്ലാ പതിപ്പിനും യോഗ്യത നേടുന്ന ഏക ടീം എന്ന ബഹുമതി ബ്രസീല്‍ നിലനിര്‍ത്തി.സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ യല്‍ മാഡ്രിഡ് ഫോര്‍വേഡ് വിനീഷ്യസ് ജൂനിയര്‍ ആണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയുടെ പാസില്‍ ക്ലോസ് റേഞ്ചില്‍ നിന്നാണ് വിനീഷ്യസ് വല കുലുക്കിയത്.

ബ്രസീലിന് ലോകകപ്പ് 2026 യോഗ്യത; വിനീഷ്യസിന്റെ ഗോളില്‍ പരാഗ്വേയെ കീഴടക്കി

അടുത്ത വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ മാസം മുഖ്യ പരിശീലകനായി ചുമതലയേറ്റ സൂപ്പര്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ ആദ്യ വിജയം കൂടിയാണിത്. സ്വന്തം നാട്ടില്‍ അരങ്ങേറ്റത്തില്‍ തന്നെ വിജയിക്കാനായത് ആഞ്ചലോട്ടിയുടെ വിജയത്തിന്റെ മാധുര്യം വര്‍ധിപ്പിക്കുന്നു. ആഞ്ചലോട്ടിയുടെ അരങ്ങേറ്റത്തില്‍ ബ്രസീല്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

ഈ വിജയത്തോട ബ്രസീല്‍ 16 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി യോഗ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്നവര്‍ മേഖലയില്‍ നിന്ന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
പേശിക്കേറ്റ പരിക്കില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന നെയ്മര്‍ ടീമില്‍ ഉണ്ടായിരുന്നില്ല. 33 കാരന് കഴിഞ്ഞയാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ചികില്‍സയിലാണ്. ബ്രസീലിനായി 128 മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ 79 ഗോളുകള്‍ നേടിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

മറ്റൊരു മല്‍സരത്തില്‍ വെനിസ്വേലയ്ക്കെതിരെ 2-0 ന് ജയിച്ചതോടെ ഉറുഗ്വേ യോഗ്യതയിലേക്ക് അടുത്തു. എന്നാല്‍ ബൊളീവിയയോട് 2-0 ന് പരാജയപ്പെട്ട് ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. റോഡ്രിഗോ അഗ്യുറെ, ജോര്‍ജിയന്‍ ഡി അരസ്‌കേറ്റ എന്നിവര്‍ നേടിയ ഗോളിലൂടെയാണ് മാര്‍സെലോ ബീല്‍സയുടെ ഉറുഗ്വേ വിജയിച്ചത്.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ആദ്യ ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഏഴാം സ്ഥാനത്തുള്ള ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫിലേക്ക് മുന്നേറും.

അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍
10 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലാറ്റിനമേരിക്കയിലെ അവസാന ഘട്ട യോഗ്യതാ റൗണ്ടില്‍ എല്ലാ ടീമുകളുടെയും 16 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായി. ടീമുകളെല്ലാം പരസ്പരം ഓരോ ഹോം, എവേ മാച്ചുകള്‍ ആണ് കളിക്കുന്നത്. 11 വിജയങ്ങളും രണ്ട് സമനിലയുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തോടെ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

ഏഴ് വിജയങ്ങളും നാല് സമനിലകളുമുള്ള ഇക്വഡോറും ബ്രസീലും 25 പോയിന്റോടെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഉറുഗ്വേ, പരാഗ്വേ, കൊളംബിയ ടീമുകളാണ് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കാനുള്ള അര്‍ഹത ലഭിക്കുന്ന ഏഴാം സ്ഥാനത്ത് വെനിസ്വലയാണ് ഇപ്പോഴുള്ളത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!