തിരുവനന്തപുരം
സംസ്ഥാനത്തെ മൂന്ന് സർക്കാർ മെഡിക്കൽ കോളേജിൽ 43 മെഡിക്കൽ പിജി സീറ്റിന് കേന്ദ്രാനുമതി. ആലപ്പുഴ മെഡിക്കൽ കോളേജിൽ 13ഉം എറണാകുളം മെഡിക്കൽ കോളേജിൽ 15ഉം കണ്ണൂർ മെഡിക്കൽ കോളേജിൽ 15ഉം സീറ്റാണ് വർധിപ്പിക്കുന്നത്. ഈ സർക്കാർ വന്നശേഷം 28 സ്പെഷ്യാലിറ്റി സീറ്റിനും ഒമ്പത് സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിനും അനുമതി നേടിയെടുത്തിട്ടുണ്ട്. ഇതിന് പുറമേയാണ് 43 പിജി സീറ്റുകൂടി ലഭ്യമാകുന്നത്.
പിജി സീറ്റുകൾ
ലഭ്യമായ വകുപ്പുകൾ
ആലപ്പുഴ മെഡിക്കൽ കോളേജ്: അനസ്‌തേഷ്യ, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി–- രണ്ടുവീതം, ഡെർമറ്റോളജി, ഫോറൻസിക് മെഡിസിൻ, പത്തോളജി, ഫാർമക്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ –-ഒന്നുവീതം.
എറണാകുളം മെഡിക്കൽ കോളേജ്: അനസ്‌തേഷ്യ, ഓർത്തോപീഡിക്‌സ്, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി, ജനറൽ സർജറി–- രണ്ടുവീതം, ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒഫ്ത്താൽമോളജി–-ഒന്നുവീതം.
കണ്ണൂർ മെഡിക്കൽ കോളേജ്: റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്‌സ്, ഫോറൻസിക് മെഡിസിൻ, എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്‌സ്–-രണ്ടുവീതം, റെസ്പിറേറ്ററി മെഡിസിൻ, അനസ്‌തേഷ്യ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ജനറൽ സർജറി–-ഒന്നുവീതം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ