ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നത് യുഡിഎഫ്‌, കെഎസ്‌യു, എംഎസ്‌എഫ്‌ പിന്തുണയോടെ; എസ്എഫ്ഐ

Spread the love



തിരുവനന്തപുരം > സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളെയും, ഹൈക്കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചു. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധി വന്ന് മണിക്കൂറുകൾ മാത്രം പിന്നിടുന്ന സമയത്താണ് സാങ്കേതിക സർവകലാശാല വിസിയായി ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും നിയമിച്ചത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ഹൈക്കോടതിയെ പോലും വെല്ലുവിളിച്ചുള്ള നീക്കം ചാൻസലർ നടത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കാൻ ആവില്ല എന്നും, നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ കേരളത്തിലെ വിദ്യാർഥികളുടെ സമരച്ചൂടറിയുമെന്നും, കേരളത്തിലെ യുഡിഎഫ് നേതൃത്വവും, കെഎസ്‌യു , എംഎസ്എഫ് ഉൾപ്പെടെയുള്ള അവരുടെ വിദ്യാർത്ഥി സംഘടനകളും ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന കാവിവത്കരണത്തെ പിന്തുണച്ച് മിണ്ടാതെയിരിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!