ഇടിവെട്ട് സെഞ്ചുറി നേടി വാട്സൺ, ഓസ്ട്രേലിയ 20 ഓവറിൽ 260 റൺസ്; മാസ്റ്റേഴ്സ് ലീഗിൽ വീണ്ടും വെടിക്കെട്ട്

Spread the love

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ വീണ്ടും വെടിക്കെട്ടുമായി ഷെയ്ൻ വാട്സൺ. ഓസ്ട്രേലിയക്ക് വമ്പൻ ജയം. ദക്ഷിണാഫ്രിക്കയെ വീഴ്ത്തി.

ഹൈലൈറ്റ്:

  • മാസ്റ്റേഴ്സ് ലീഗിൽ വെടിക്കെട്ട് നടത്തി ഷെയ്ൻ വാട്സൺ
  • ഓസ്ട്രേലിയക്ക് വമ്പൻ ജയം
  • ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി
Samayam Malayalamഷെയ്ൻ വാട്സൺ
ഷെയ്ൻ വാട്സൺ

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ വീണ്ടും ഇടിവെട്ട് സെഞ്ചുറിയുമായി ഷെയ്ൻ വാട്സൺ. നേരത്തെ ഇന്ത്യക്ക് എതിരായ കളിയിൽ കിടിലൻ സെഞ്ചുറി നേടിയിരുന്ന ഓസീസ് ഇതിഹാസം, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സിന് എതിരെയും സെഞ്ചുറി ആവർത്തിച്ചു. ഈ കളിയിൽ 137 റൺസിന്റെ പടുകൂറ്റൻ ജയമാണ് ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 260/1 എന്ന വമ്പൻ സ്കോർ നേടിയപ്പോൾ, ദക്ഷിണാഫ്രിക്ക 123 റൺസിന് ഓളൗട്ടായി.വഡോദരയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് അവർക്ക് പിന്നീട് തോന്നിക്കാണണം. കാരണം മൈതാനത്ത് അഴിഞ്ഞാടുകയായിരുന്നു ഓസീസ് നായകൻ ഷെയ്ൻ വാട്സണും ഒപ്പം കല്ലം ഫെർഗൂസനും. 14.4 ഓവറുകളിൽ 186 റൺസാണ് ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

ഇടിവെട്ട് സെഞ്ചുറി നേടി ഷെയ്ൻ വാട്സൺ, മാസ്റ്റേഴ്സ് ലീഗിൽ ഓസീസിന് വമ്പൻ ജയം; നാണംകെടുത്തിയത് ദക്ഷിണാഫ്രിക്കയെ

കല്ലം ഫെർഗൂസന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. 43 പന്തിൽ 11 ഫോറുകളും നാല് സിക്സറുമടക്കം 85 റൺസാണ്‌ ഫെർഗൂസൻ നേടിയത്. ഇതിന് ശേഷമെത്തിയ ബെൻ ഡങ്കിനെ കൂട്ടുപിടിച്ച് വാട്സൺ വെടിക്കെട്ട് തുടർന്നു. 16 പന്തിൽ 34 റൺസുമായി ഡങ്കും 122 റൺസെടുത്ത വാട്സണും പുറത്താകാതെ നിന്നു.

Also Read: രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം പോകുമോ? ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഭാവി കാര്യത്തിൽ നിർണായക തീരുമാനമുണ്ടാകും

കഴിഞ്ഞ കളിയിൽ ഇന്ത്യക്ക് എതിരെ 52 പന്തിൽ 110 റൺസ് നേടിയ വാട്സൺ ഇത്തവണ 61 പന്തിൽ 122 റൺസാണ് അടിച്ചുകൂട്ടിയത്. ഒൻപത് ഫോറുകളും അത്ര തന്നെ സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

Also Read: അക്കാര്യം ഇന്ത്യക്ക് പ്ലസ് പോയിന്റ്, ചാമ്പ്യൻസ് ട്രോഫി ഫൈനലിന്‌ മുൻപ് തുറന്ന് സമ്മതിച്ച് മുഹമ്മദ് ഷമി

261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സ് 17 ഓവറിൽ 123 റൺസിന് ഓളൗട്ടാവുകയായിരുന്നു. 30 റൺസെടുത്ത ഇതിഹാസ താരം ഹഷിം അംലയാണ് അവരുടെ ടോപ് സ്കോറർ. റിച്ചാഡ് ലെവി 22 റൺസും, ആൽ വിറോ പീറ്റേഴ്സൺ 28 റൺസും നേടി. 16 റൺസെടുത്ത ജോണ്ടി റോഡ്സാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ട മറ്റൊരു താരം. ഓസ്ട്രേലിയക്ക് വേണ്ടി ബെൻ ലാഗ്ലിൻ മൂന്ന് വിക്കറ്റുകളും, സേവ്യർ ദോഹർത്തി, ബ്രൈസ് മക്ഗെയിൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!