'ഗ്രോ അപ്പ്'.. ഹോം ആനുകൂല്യമെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍; ഇന്ത്യയുടെ നേട്ടത്തെ കുറച്ചുകാണിക്കാന്‍ ശ്രമം

Spread the love

ICC Champions Trophy 2025: വിമര്‍ശനം തൊഴിലാക്കിയവര്‍ അല്‍പം ഔന്നത്യം കാണിക്കണമെന്ന് ഇന്ത്യന്‍ കോച്ച്‌ ഗൗതം ഗംഭീര്‍ (Gautam Gambhir) അഭ്യര്‍ത്ഥിച്ചു. മല്‍സരങ്ങള്‍ പാകിസ്താനിലാണ് നടന്നിരുന്നത് എങ്കില്‍ ഇപ്പോഴത്തെ അതേ ടീമിനെ തന്നെ ആയിരിക്കും അണിനിരത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഫൈനലില്‍ എത്തിയതോടെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടത്താനുള്ള അവസരം പാക്‌സതാന് നഷ്ടപ്പെട്ടു.

Samayam Malayalamദുബായ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ട്രോഫി മല്‍സരം വീക്ഷിക്കുന്ന കോച്ച് ഗൗതം ഗംഭീര്‍. Photo: AP
ദുബായ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ട്രോഫി മല്‍സരം വീക്ഷിക്കുന്ന കോച്ച് ഗൗതം ഗംഭീര്‍. Photo: AP

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി ഗൗതം ഗംഭീറിന്റെ (Gautam Gambhir) തുടക്കം ഏറെ നിരാശാജനകമായിരുന്നു. ചരിത്രപരമായ തുടര്‍ തോല്‍വികള്‍ ഗംഭീറിന്റെ സ്ഥാനം തെറിപ്പിച്ചേക്കുമെന്ന നിലയിലേക്ക് വരെ എത്തി. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലാണ് ടീം ഇന്ത്യ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയിലും (ICC Champions Trophy 2025) ഈ ഗംഭീര പ്രകടനം തുടരാനായത് ഗംഭീറിന് വ്യക്തിപരമായി ഏറെ ആശ്വാസകരമാണ്.

ചാംമ്പ്യന്‍സ് ട്രോഫിയില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. എല്ലാ വിജയങ്ങളും ആധികാരികം തന്നെ ആയിരുന്നു. എന്നാല്‍, ദുബായില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ‘ഹോം അഡ്വാന്റേജ്’ ആനുകൂല്യം ലഭിച്ചതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന വിമര്‍ശനങ്ങള്‍ ചിലര്‍ ഉയര്‍ത്തി.

‘ഗ്രോ അപ്പ്’.. ഹോം ആനുകൂല്യമെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍; ഇന്ത്യയുടെ നേട്ടത്തെ കുറച്ചുകാണിക്കാന്‍ ശ്രമം

സെമി ഫൈനലില്‍ ഓസ്ട്രേലിയതിരായ ഇന്ത്യയുടെ കിടിലന്‍ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ‘ഹോം അഡ്വാന്റേജ്’ ആരോപണത്തിനെതിരേ ഗൗതം ഗംഭീര്‍ പൊട്ടിത്തെറിച്ചു. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന് ശക്തവും വിശദവുമായ മറുപടിയും അദ്ദേഹം നല്‍കി.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ദുബായിലാണ്. ഇത് പിച്ചിന് അനുസരിച്ച ടീമിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയെ സഹായിച്ചുവെന്നും ഒരേ ഗ്രൗണ്ടില്‍ എല്ലാ മാച്ചുകളും കളിക്കുക, പിച്ചില്‍ നല്ല പരിചയം നേടുക, ടൂര്‍ണമെന്റിനിടെ യാത്രകള്‍ ഒഴിവാക്കുക, ഒരേ ഹോട്ടലില്‍ താമസം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയെന്നുമായിരുന്നു വിമര്‍ശനം.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; കംഗാരുക്കളെ തുരത്തിയത് നാല് വിക്കറ്റിന്
ഏത് ടീമിനെയും പോലെ ഞങ്ങള്‍ക്ക് ഇത് ഒരു നിഷ്പക്ഷ വേദിയാണ്. ഞങ്ങള്‍ ഇവിടെ കളിച്ചിട്ടില്ല. അവസാനമായി ഇവിടെ എപ്പോഴാണ് കളിച്ചതെന്ന് എനിക്ക് ഓര്‍മയില്ല. വാസ്തവത്തില്‍, ഞങ്ങള്‍ അങ്ങനെയൊന്നും ആസൂത്രണം ചെയ്തിരുന്നില്ല. 15 അംഗ ടീമില്‍ രണ്ട് മുന്‍നിര സ്പിന്നര്‍മാരെ തിരഞ്ഞെടുത്താല്‍, കളി പാകിസ്താനിലോ മറ്റെവിടെയങ്കിലോ ആയാലും ഇവരെ കളിപ്പിക്കും. കാരണം ഏഷ്യന്‍ ഉപഭബഖണ്ഡത്തിലെ പിച്ചുകളില്‍ സ്പിന്നര്‍മാരെ കളിപ്പിക്കുക പ്രധാനമാണ്-ഗംഭീര്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഞങ്ങള്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് കളിപ്പിച്ചത്. അവസാന രണ്ട് മാച്ചുകളില്‍ രണ്ട് സ്പിന്നര്‍മാരെ ഇറക്കി. ഇന്ത്യക്ക് ചില നേട്ടങ്ങള്‍ ലഭിച്ചെന്ന തരത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്താണ് അനാവശ്യ നേട്ടം? ഞങ്ങള്‍ ഇവിടെ ഒരു ദിവസം പോലും പരിശീലിച്ചിട്ടില്ല. ഞങ്ങള്‍ ഐസിസി അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. അവിടെയും ഇവിടെയും സാഹചര്യങ്ങള്‍ 180 ഡിഗ്രി വ്യത്യസ്തമാണ്. ചില ആളുകള്‍ സ്ഥിര വിമര്‍ശകരാണ്. അവര്‍ കുറച്ചുകൂടി ഉയരേണ്ടതുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

റണ്‍ ചേസിങില്‍ കോഹ്‌ലി തന്നെ പുലി; 8,000 റണ്‍സ് തികച്ച് ലോക റെക്കോഡ്, 64 റണ്‍സ് ആവറേജ്…!
ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഹോം അഡ്വാന്റേജ് ഉണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായ മൈക്കല്‍ ആതര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യക്ക് മേല്‍ക്കൈ ഉണ്ടെന്ന കാര്യം മനസിലാവാതിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ലെന്ന് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന റാസര്‍ വാന്‍ ഡെര്‍ ഡുസ്സനും പറഞ്ഞിരുന്നു. ഇന്ത്യയുടെ മല്‍സരങ്ങള്‍ പാകിസ്താനില്‍ നിന്ന് മാറ്റിയതിനെ വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സും വിമല്‍ശിക്കുകയുണ്ടായി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!