വെടിക്കെട്ട് ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും; സഞ്ജു നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തിയും ബലഹീനതകളും

Spread the love

IPL 2025: ഐപിഎല്‍ 2025 ക്രിക്കറ്റ് മഹോല്‍സവത്തിന് തുടക്കംകുറിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 22നാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന മല്‍സരം. ഇത്തവണ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്.

ഹൈലൈറ്റ്:

  • ഐപിഎല്‍ 2025ലെ മികച്ച ടീമുകളിലൊന്ന്
  • ടോപ് ഓര്‍ഡര്‍ ബാറ്റിങ് ഏറ്റവും വലിയ കരുത്ത്
  • ജോഫ്ര ആര്‍ച്ചറുടെ ഫിറ്റ്‌നസില്‍ ആശങ്ക

Samayam Malayalamസഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍
സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍

വെടിക്കെട്ട് ബാറ്റര്‍മാരും പ്രതിഭാധനരായ ഓള്‍റൗണ്ടര്‍മാരും ആരെയും ഭയപ്പെടുത്താന്‍ കഴിയുന്ന ബൗളിങ് ആക്രമണ നിരയുമായാണ് റോല്‍സിന്റെ പടയൊരുക്കം. എന്നാല്‍, ഏത് ടീമുകള്‍ക്കുമെന്നതു പോലെ റോയല്‍സിനും ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ടീമിന്റെ കരുത്ത്: മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയാണ് റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. ഓപണിങില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാനും ആവശ്യമെങ്കില്‍ നങ്കൂരമിട്ട് കളിക്കാനും കഴിയുന്ന സഞ്ജു സാംസണ്‍-യശസ്വി ജയ്‌സ്വാള്‍ ഓപണിങ് സഖ്യമാണ് അവര്‍ക്കുള്ളത്. പവര്‍ പ്ലേയില്‍ ബൗളര്‍മാരെ നിലംതൊടാതെ പറത്താന്‍ കഴിവുള്ളവരാണ് ഇരുവരും.

വെടിക്കെട്ട് ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും; സഞ്ജു നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തിയും ബലഹീനതകളും

സഞ്ജുവും ജയ്‌സ്വാളും ഇടത്-വലത് ഓപണിങ് ജോഡിയാണ് എന്നത് ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും പ്രയാസത്തിലാക്കും. മൂന്നാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് നിതീഷ് റാണയുണ്ട്. മധ്യ ഓവറുകളില്‍ പവര്‍ ഹിറ്റിങ് ചാമ്പ്യന്‍ സിമ്രാന്‍ ഹെറ്റ്‌മെയറുടെ സാന്നിധ്യം ഏത് ബൗളിങ് നിരയ്ക്കും വലിയ വെല്ലുവിളി തന്നെയാണ്.

സഞ്ജുവിനോട് മത്സരമില്ല, ഋഷഭ് പന്തിന് ഇന്ത്യന്‍ ടി20 ടീമിലേക്ക് വരാന്‍ വലിയ അവസരം- മുന്‍ ഇന്ത്യന്‍ താരം
കൂറ്റനടികള്‍ക്ക് മാത്രമല്ല, മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനും കഴിവ് തെളിയിച്ച വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരമാണദ്ദേഹം. റോയല്‍സിന് വേണ്ടി ഇത്തവണ അദ്ദേഹത്തിന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടാവും.

സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും കഴിവുള്ള ധ്രുവ് ജുറെലും റോയല്‍സിന്റെ ശക്തിദുര്‍ഗങ്ങളില്‍ പെടുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങാന്‍ കഴിയുന്ന റിയാന്‍ പരാഗ് അവരുടെ ബാറ്റിങ് നിരയുടെ ആഴം വര്‍ധിപ്പിക്കുന്നു.

പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
ലോക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരായ വാനിസ് ഹസരംഗയും മഹേഷ് തീക്ഷണയും ബാറ്റ് കൊണ്ടും നല്ല സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്.

ബലഹീനതകള്‍: റണ്‍സ് നേടാന്‍ സഞ്ജു, ജയ്സ്വാള്‍, ഹെറ്റ്‌മെയര്‍ എന്നീ മൂവര്‍ സംഘത്തെ അമിതമായി ആശ്രയിക്കുന്നു എന്നതാണ് പോരായ്മകളിലൊന്ന്. ഇവര്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മല്‍സരങ്ങളില്‍ മികച്ച ടീം ടോട്ടല്‍ നേടുക ബുദ്ധിമുട്ടായിരിക്കും.

ടോപ് ഓര്‍ഡര്‍ നേരത്തേ തകര്‍ന്നാല്‍ റോയല്‍സിന് അത് വലിയ തിരിച്ചടിയാവാന്‍ സാധ്യത കൂടുതലാണ്. മധ്യനിരയും ലോവര്‍ ഓര്‍ഡറുകളും എല്ലായ്‌പ്പോഴും അവസരത്തിനൊത്ത് ഉയരുന്നില്ല എന്നതാണ് കാരണം.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ യുസ്‌വേന്ദ്ര ചഹലിനൊപ്പം ആര്‍ അശ്വിനെയും നിലനിര്‍ത്താന്‍ റോയല്‍സ് തയ്യാറാവാതിരുന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍, ശ്രീലങ്കന്‍ സ്പിന്‍ ജോഡിയായ വാനിന്ദു ഹസരംഗയെയും മഹേഷ് തീക്ഷണയെയും ലേലത്തില്‍ പിടിച്ച് ആ കുറവ് പരിഹരിച്ചു. ഇരുവരും വിശ്വസനീയ വിക്കറ്റ് വേട്ടക്കാര്‍ തന്നെ.

ഇന്ത്യന്‍ പിച്ചുകളില്‍ വിദേശ സ്പിന്നര്‍മാര്‍ പരാജയമായാല്‍ കുറവ് നികത്താന്‍ പറ്റുന്ന ശക്തനായ പ്രാദേശിക സ്പിന്നറുടെ അഭാവം റോയല്‍സിനുണ്ട്.

ഭീഷണികള്‍: ഇത്തവണ ലേലത്തില്‍ റോയല്‍സ് ഏറ്റവും ഉയര്‍ന്ന തുക ചെലവിട്ട് വാങ്ങിയ താരമാണ് ജോഫ്ര ആര്‍ച്ചര്‍. പ്രധാന പേസറായി റോയല്‍സ് കാണുന്ന ആര്‍ച്ചര്‍ക്ക് തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ കളിയുടെ ഗതി നിര്‍ണയിക്കാന്‍ കഴിയുന്ന ബൗളറാണദ്ദേഹം. അസാധാരണ വേഗവും തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടാനുള്ള കഴിവുമാണ് ആര്‍ച്ചറുടെ പ്രത്യേകത.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!