കെകെആര്‍ ഖേദിക്കണം, ശ്രേയസ് അയ്യര്‍ 42 പന്തില്‍ 97*; കപ്പടിച്ച ക്യാപ്റ്റനെ കൈവിട്ടപ്പോള്‍ റാഞ്ചിയ പഞ്ചാബിന് കിടിലന്‍ ജയം

Spread the love

IPL 2025 PBKS vs GT: കെകെആറിനെ ഐപിഎല്‍ 2024 കിരീടം ചൂടിച്ച ശ്രേയസ് അയ്യരെ നിലനിര്‍ത്താന്‍ കെകെആര്‍ തയ്യാറായിരുന്നില്ല. റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പിടിച്ചതാണ് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റനായി സ്ഥാനമേറ്റ ശ്രേയസ് 2025 സീസണിലെ ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനത്തോടെ പഞ്ചാബ് കിങ്‌സിനെ വിജയത്തിലെത്തിച്ചു.

ഹൈലൈറ്റ്:

  • പഞ്ചാബ് കിങിസിന് മികച്ച ജയം
  • ഗുജറാത്ത് ടൈറ്റന്‍സ് 11 റണ്‍സിന് കീഴടങ്ങി
  • ശ്രേയസ് അയ്യര്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

Samayam Malayalamഗുജറാത്ത് ടൈറ്റന്‍സിനെതിരെ ശ്രേയസ് അയ്യരുടെ ബാറ്റിങ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ശ്രേയസ് അയ്യരുടെ ബാറ്റിങ്

ഐപിഎല്ലിന്റെ 18ാം എഡിഷന്‍ രണ്ട് കാര്യങ്ങള്‍ കൊണ്ട് സവിശേഷമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാ താര ലേലത്തോടെ ടീം ഘടനയില്‍ വലിയ പൊളിച്ചെഴുത്തുണ്ടായി. മിക്ക ടീമുകളും പുതിയ ക്യാപ്റ്റന്‍മാരെ അണിനിരത്തി പരീക്ഷണത്തിന് ഇറങ്ങിയെന്നതാണ് രണ്ടാമത്തെ പ്രത്യേകത. 2024 ഐപിഎല്‍ കിരീടം കെകെആറിന് സമ്മാനിച്ചിട്ടും റിട്ടന്‍ഷന്‍ പ്ലെയര്‍ ആവാതെ പോയ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പിടിച്ചതാണ് പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ ക്യാപ്റ്റനായി വാഴിച്ചു.ടീമിന്റെ തന്റെ വില എന്താണെന്ന് സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ശ്രേയസ് കാണിച്ചുകൊടുത്തു. ശ്രേയസിന്റെ ബാറ്റിങ് മികവില്‍ പഞ്ചാബ് കിങ്‌സ് 11 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. 20 ഓവറില്‍ അഞ്ചിന് 243 റണ്‍സെടുത്ത പഞ്ചിന് മറുപടിയായി ടൈറ്റന്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കെകെആര്‍ ഖേദിക്കണം, ശ്രേയസ് അയ്യര്‍ 42 പന്തില്‍ 97*; കപ്പടിച്ച ക്യാപ്റ്റനെ കൈവിട്ടപ്പോള്‍ റാഞ്ചിയ പഞ്ചാബിന് കിടിലന്‍ ജയം

ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട പഞ്ചാബ് കിങ്‌സിനായി ശ്രേയസ് അയ്യര്‍ കിടിലന്‍ ബാറ്റിങ് ആണ് പുറത്തെടുത്തത്. ഒമ്പത് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും സഹിതം 42 പന്തില്‍ 97 റണ്‍സുമായി ശ്രേയസ് പുറത്താവാതെ നിന്നു. അര്‍ഹിക്കുന്ന സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ വച്ച് ഇന്നിങ്‌സ് പൂര്‍ത്തിയായി.

അടുത്തിടെ ഇന്ത്യ കിരീടം ചൂടിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ല്‍ ശ്രേയസ് ഗംഭീര പ്രകടനം നടത്തിയിരുന്നു. ദുബായിലെ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്നത്.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
അവസാന ഓവറുകളില്‍ കണ്ണഞ്ചിക്കും വെടിക്കെട്ട് ബാറ്റിങ് വിരുന്ന് നടത്തിയ ശശാങ്ക് സിങും പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു. വെറും 16 പന്തില്‍ അദ്ദേഹം പുറത്താവാതെ 44 റണ്‍സ് വാരിക്കൂട്ടി. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും പായിച്ചു. ഓപണര്‍ പ്രിയാന്‍ഷ് ആര്യയും പവര്‍പ്ലേയില്‍ റണ്‍റേറ്റ് ഉയര്‍ത്തി. 23 പന്തില്‍ രണ്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതം 47 റണ്‍സെടുത്തു.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
244 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഓപണര്‍മാരായ സായ് സുദര്‍ശനും (41 പന്തില്‍ 74) ശുഭ്മാന്‍ ഗില്ലും (14 പന്തില്‍ 33) നല്ല തുടക്കം നല്‍കി. മൂന്നാമനായെത്തിയ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ 33 പന്തില്‍ 54 റണ്‍സെടുത്തു. നാലാമന്‍ റൂതര്‍ഫോര്‍ഡും നല്ല ഫോമിലായിരുന്നു. 28 പന്തില്‍ 46 റണ്‍സ് അദ്ദേഹം അടിച്ചെടുത്തെങ്കിലും വിജയത്തിന് ഏതാണ്ട് അടുത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

റണ്‍സ് ഒഴുകിയ മല്‍സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലും ബൗളര്‍മാര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല. ഗുജറാത്തിനായി സായ് കിഷോര്‍ നാല് ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!