ഹാര്‍ദിക് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍ ടീമില്‍, കോഹ്ലി പുറത്ത്; ഐപിഎല്‍ 2025ലെ മികച്ച മിഡ്-സീസണ്‍ ഇലവന്‍ ഇങ്ങനെ

Spread the love

IPL 2025 best mid-season xi: ഐപിഎല്‍ 2025 സീസണ്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ 40 മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്താല്‍ ആരൊക്കെ ആയിരിക്കും ഇടംപിടിക്കുകയെന്ന് നോക്കാം.

Samayam Malayalamഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി
ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി

ഐപിഎല്‍ 2025 സീസണ്‍ ഒരു മാസം പിന്നിട്ടതോടെ വ്യക്തിഗത പ്രകടനങ്ങള്‍ക്കുള്ള ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ക്കായ് മത്സരം ശക്തമായി കഴിഞ്ഞു. നിരവധി മുന്‍നിര കളിക്കാര്‍ മികച്ച പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ പുതുമുഖ താരങ്ങളും കിടിലന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റി.

എട്ട് മത്സരങ്ങളില്‍ നിന്ന് 322 റണ്‍സും നാല് അര്‍ധ സെഞ്ചുറികളും നേടിയെങ്കിലും വിരാട് കോഹ്ലിക്ക് ബെസ്റ്റ് ഇലവനില്‍ ഇടമില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് 8.84 എന്ന എക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജും പുറത്താണ്.

ഹാര്‍ദിക് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍ ടീമില്‍, കോഹ്ലി പുറത്ത്; ഐപിഎല്‍ 2025ലെ മികച്ച മിഡ്-സീസണ്‍ ഇലവന്‍ ഇങ്ങനെ

സായ് സുദര്‍ശന്‍
ഈ സീസണില്‍ 400 റണ്‍സ് തികച്ച ഏക കളിക്കാരനാണ് 23 കാരന്‍ സായ് സുദര്‍ശന്‍. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ മുന്നേറ്റത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 1000 ഐപിഎല്‍ റണ്‍സ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ കളിക്കാരന്‍ എന്ന റെക്കോഡും സ്ഥാപിച്ചു. എട്ട് മാച്ചുകളില്‍ 152.15 സ്‌ട്രൈക്ക് റേറ്റും 52.12 ശരാശരിയും അഞ്ച് ഫിഫ്റ്റിയും നേടി.

ജോസ് ബട്ലര്‍
രാജസ്ഥാന്‍ റോയല്‍സ് കൈയൊഴിഞ്ഞ ശേഷം ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. എട്ട് മാച്ചുകളില്‍ 71.20 ശരാശരിയില്‍ 356 റണ്‍സ് നേടി. 165.58 സ്‌ട്രൈക്ക് റേറ്റും മൂന്ന് അര്‍ധ സെഞ്ചുറികളുമുണ്ട്.

ഐപിഎല്ലില്‍ ഒത്തുകളി ആരോപണം: മറുപടിയുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്
നിക്കോളാസ് പൂരന്‍
ടി 20 ക്രിക്കറ്റില്‍ തന്റെ മികച്ച ഫോം തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം 21 കോടി രൂപയ്ക്കാണ് എല്‍എസ്ജിയിലെത്തിയത്. ഒമ്പത് മാച്ചുകളില്‍ 377 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാമതാണ്. 203.89 സ്‌ട്രൈക്ക് റേറ്റും 47.13 ശരാശരിയും നേടി.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ഐപിഎല്ലിന്റെ തുടക്കത്തില്‍ താളം കണ്ടെത്തിയില്ലെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാനായി വീണ്ടും ഉയര്‍ന്നുവരുന്നു. മുംബൈ ഇന്ത്യന്‍സിനായി ഇപ്പോള്‍ മികച്ച ബാറ്റിങ് കാഴ്ചയ്ക്കുന്ന അദ്ദേഹം എട്ട് മാച്ചുകളില്‍ 333 റണ്‍സ് നേടി.

കെഎല്‍ രാഹുല്‍
ഡല്‍ഹി ക്യാപിറ്റല്‍സിനായി ഈ അരങ്ങേറ്റ സീസണില്‍ 380 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഒരു മല്‍സരത്തില്‍ ഓപണറായി. മൂന്നാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഇന്നിങ്‌സ് ശ്രദ്ധേയമായി. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതില്‍ നിര്‍ണായക സാന്നിധ്യം.

രോഹന്‍ കുന്നുമ്മലിന് കിടിലന്‍ സെഞ്ചുറി; ഒമാന്‍ പര്യടനത്തില്‍ കേരളത്തിന് വിജയത്തുടക്കം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍)
മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്താണെങ്കിലും വ്യക്തിഗത പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ടീമിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ആണ് കൂടുതല്‍ യോഗ്യന്‍. എല്‍എസ്ജിക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മുംബൈ നായകന്‍ ഇതുവരെ 11 വിക്കറ്റുകള്‍ നേടി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്.

അശുതോഷ് ശര്‍മ
2025 ഐപിഎല്ലില്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്ലോഗ് ഓവറുകളില്‍ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അശുതോഷ് ശര്‍മ ഇതിന് അപവാദമാണ്. തുടര്‍ച്ചയായ രണ്ടാം സീസണിലും ഫിനിഷര്‍ എന്ന നിലയില്‍ ഏതാണ്ട് കുറ്റമറ്റ പ്രകടനം കാഴ്ചവച്ചു. ഏഴ് മാച്ചുകളില്‍ 136 റണ്‍സ് നേടി.

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ 2025 ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം ഐപിഎല്ലില്‍ ഡിസിക്ക് വേണ്ടിയും മികച്ച പ്രകടനം തുടരുന്നു. എട്ട് മാച്ചുകളില്‍ 12 വിക്കറ്റുകള്‍ നേടി ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണ്.

നൂര്‍ അഹമ്മദ്
ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് ആണെങ്കിവും അഫ്ഗാന്‍ താരം തിളങ്ങി. സിഎസ്‌കെയ്ക്ക് വളരെ മോശം സീസണ്‍ ആണിത്. ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് സിഎസ്‌കെ വാങ്ങിയത്. ഒരു തവണ നാല് വിക്കറ്റ് നേട്ടത്തോടെ പ്ലെയര്‍ ഓഫ് ദി മാച്ച് നേടി.

ജോഷ് ഹേസില്‍വുഡ്
ഇപ്പോല്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബിയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. 12.5 കോടി രൂപയ്ക്ക് ആണ് ലേലത്തില്‍ വാങ്ങിയത്. എട്ട് മാച്ചുകളില്‍ 12 വിക്കറ്റ് കൊയ്തു.

പ്രസിദ് കൃഷ്ണ
എട്ട് മാച്ചുകളില്‍ 16 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് അണിയുന്നു. ജിടിയുടെ ബൗളിങ് ആക്രമണത്തിലെ പ്രധാനിയായി ഉയര്‍ന്നു. പരിക്കുമൂലം ആര്‍ആറിന്റെ കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ജിടിയിലെത്തിയത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!