നൊവാക് ജോക്കോവിച്ച് ചരിത്രമെഴുതി; 13ാം തവണ ഫ്രഞ്ച് ഓപണ്‍ സെമിയില്‍, 38കാരന് 51-ാം ഗ്രാന്‍ഡ് സ്ലാം സെമി

Spread the love

French Open: നൊവാക് ജോക്കോവിച്ച് (Novak Djokovic) ഫ്രഞ്ച് ഓപണ്‍ ടെന്നിസ് സെമിയില്‍. തന്നേക്കാള്‍ 10 വയസ്സ് ഇളയ അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് (Alexander Zverev) 38കാരന്‍ പരാജയപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ 51-ാം ഗ്രാന്‍ഡ് സ്ലാം സെമിഫൈനലാണിത്. അതില്‍ 13 എണ്ണം ഫ്രഞ്ച് ഓപണിലും.

ഹൈലൈറ്റ്:

  • അലക്‌സാണ്ടര്‍ സ്വെരേവിനെ തുരത്തി
  • 3.17 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം
  • ലക്ഷ്യം 25-ാം ഗ്രാന്‍ഡ്സ്ലാം കിരീടം
നൊവാക് ജോക്കോവിച്ച് വിജയാഘോഷത്തില്‍
നൊവാക് ജോക്കോവിച്ച് വിജയാഘോഷത്തില്‍ (ഫോട്ടോസ്Samayam Malayalam)
സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് പാരീസിലെ റോളണ്ട്-ഗാരോസ് സ്റ്റേഡിയത്തില്‍ പുതുചരിത്രമെഴുതി. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപണ്‍ സെമിയില്‍. 1968ന് ശേഷം ഫ്രഞ്ച് ഓപണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.ജോക്കോവിച്ച് 13ാം തവണയാണ് ഫ്രഞ്ച് ഓപണ്‍ സെമിയിലെത്തുന്നത്. ഇത് 51-ാം തവണയാണ് 38കാരന്‍ ഗ്രാന്‍ഡ് സ്ലാം സെമിഫൈനല്‍ യോഗ്യത നേടുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തന്നേക്കാള്‍ 10 വയസ്സ് ഇളയ അലക്‌സാണ്ടര്‍ സ്വെരേവിനെ 4-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് ജോക്കോവിച്ച് പരാജയപ്പെടുത്തി.

നൊവാക് ജോക്കോവിച്ച് ചരിത്രമെഴുതി; 13ാം തവണ ഫ്രഞ്ച് ഓപണ്‍ സെമിയില്‍, 38കാരന് 51-ാം ഗ്രാന്‍ഡ് സ്ലാം സെമി

ഫ്രഞ്ച് ഓപണിന്റെ സമ്പന്നമായ ചരിത്രത്തില്‍ സെമിഫൈനലിലെത്തിയ രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോക്കോവിച്ച് മാറി. 1968ല്‍ പാഞ്ചോ ഗൊണ്‍സാലസ് 40ാം വയസ്സില്‍ സെമിഫൈനലിലെത്തിയിരുന്നു.

38 വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ എത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജോക്കോവിച്ച്. 2020 ലെ ഓസ്ട്രേലിയന്‍ ഓപണില്‍ റോജര്‍ ഫെഡറര്‍ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിച്ചു; ജര്‍മനിക്കെതിരെ ചരിത്ര വിജയം, പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍
ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് അലക്‌സാണ്ടര്‍ സ്വെരേവ് ജോക്കോവിച്ചിനോട് തോല്‍വി സമ്മതിച്ചത്. സ്വെരേവിനെതിരെ 41 ഷോട്ടുകള്‍ നേടിയ അത്യന്തം ആവേശകരമായ ഒരു റാലിയില്‍ ജോക്കോവിച്ച് വിജയിച്ചത് ഈ പ്രായത്തിലും തളരാത്ത പോരാട്ടവീര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും നേര്‍സാക്ഷ്യമായി.

മല്‍സരം മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. ഇത്രയും സമയം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മത്സര ശേഷം ജോക്കോവിച്ചിന്റെ മറുപടി. അലക്‌സാണ്ടര്‍ സ്വെരേവ് ഇതുവരെ ഇങ്ങനെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിരവധി പോയിന്റുകള്‍ അദ്ദേഹം നേടി. വളരെ കടുത്ത മല്‍സരമാണ് എതിരാളിയില്‍ നിന്ന് ഉണ്ടായത്. ചില ഘട്ടങ്ങളില്‍ വെല്ലുവിളി അതിജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു-ജോക്കോവിച്ച് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള ജോക്കോവിച്ചിനെ ഫൈനലില്‍ ടോപ് സീഡ് യാനിക് സിന്നര്‍ (Jannik Sinner) ആണ് കാത്തിരിക്കുന്നത്. ഇറ്റാലിയന്‍ താരം അലക്‌സാണ്ടര്‍ ബുബ്ലിക്കിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 7-5, 6-0) വിജയിച്ചാണ് സിന്നര്‍ സെമിയിലെത്തിയത്.

ജോക്കോവിച്ചും സിന്നറും ഇതുവരെ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും നാല് തവണ വീതം വിജയിച്ചു. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും സിന്നര്‍ ആണ് വെന്നിക്കൊടി പാറിച്ചത് എന്നതിനാല്‍ ജോകോവിച്ചിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഗ്രാന്‍ഡ്സ്ലാമുകളില്‍ തുടര്‍ച്ചയായി 19 മത്സരങ്ങളും തുടര്‍ച്ചയായ 26 സെറ്റുകളും ജയിച്ച് സിന്നര്‍ അപരാജിത കുതിപ്പ് തുടരുന്ന സിന്നറിനെ എതിരിടാന്‍ ജോകോവിച്ച് എത്തുമ്പോള്‍ റാക്കറ്റിന് തീപിടിക്കുമെന്ന് ഉറപ്പാണ്.

എന്നാല്‍ സിന്നറെ കാത്തിരിക്കുകയാണെന്നാണ് ജോക്കോവിച്ച് മല്‍സരശേഷം പറഞ്ഞത്. ‘ലോക ഒന്നാം നമ്പര്‍ താരത്തിനെതിരായ ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ സെമിഫൈനലായിരിക്കും ഇത്. എനിക്ക് ഇതിലും വലിയ അവസരം മറ്റൊന്നില്ല’- പ്രായം തളര്‍ത്താത്ത പോരാളി പറഞ്ഞു. കളിമണ്‍ കോര്‍ട്ടില്‍ ഇരുവരും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2021ലെ ഈ അങ്കത്തില്‍ ജോക്കോവിച്ചിനായിരുന്നു ജയം.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!