യമാലോ ക്രിസ്റ്റ്യാനോയോ? നേഷന്‍സ് ലീഗ് ഫൈനലില്‍ തീ പാറും; ബാലണ്‍ ഡി ഓറിന് അരികെ യമാല്‍

Spread the love

UEFA Nations League final: കഴിഞ്ഞ വര്‍ഷം സ്‌പെയിനിന്റെ യൂറോ 2024 കിരീട നേട്ടത്തില്‍ ലമീന്‍ യമാല്‍ (Lamine Yamal) നിര്‍ണായക പങ്കുവഹിക്കുമ്പോള്‍ 16 വര്‍ഷവും 338 ദിവസവുമായിരുന്നു പ്രായം. നേഷന്‍സ് ലീഗ് കൂടി നേടി യൂറോപ്യന്‍ ഡബിള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണ് യമാല്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലമീന്‍ യമാലും നേഷന്‍സ് ലീഗ് മല്‍സരത്തില്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലമീന്‍ യമാലും നേഷന്‍സ് ലീഗ് മല്‍സരത്തില്‍ (ഫോട്ടോസ്Samayam Malayalam)
കളിയാരവം മുഴങ്ങിത്തുടങ്ങിയ ഫിഫ 2026 ലോകകപ്പില്‍ ലയണല്‍ മെസ്സിയും (Lionel Messi) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) കിലിയന്‍ എംബാപ്പെയും (Kylian Mbappe) ഉണ്ടാവുമെങ്കിലും കാല്‍പന്ത് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പേരുണ്ട്. അതാണ് സ്‌പെയിനിന്റെ കൗമാര താരം ലമീന്‍ യമാല്‍ (Lamine Yamal). 2024ല്‍ രാജ്യത്തിനായി യൂറോപ്യന്‍ കിരീടം നേടിക്കൊടുത്ത് ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന യമാല്‍ ബാഴ്‌സലോണയ്ക്ക് ഇത്തവണ മൂന്ന് സുപ്രധാന കിരീടങ്ങള്‍ സമ്മാനിച്ചിട്ടും വിശ്രമിച്ചിട്ടില്ല. അടുത്ത ഞായറാഴ്ച യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിനെ നേരിടുകയാണ്.

ചാട്ടുളി കണക്കെ വിങിലൂടെ പറക്കുന്ന യമാലിനെ പിടിച്ചുകെട്ടാന്‍ പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ കിരീടവും 17കാരന്റെ അലമാരയ്ക്ക് അലങ്കാരമാവും. കാരണം മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഇന്ന് യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ ചുരുട്ടിക്കൂട്ടിയത് അദ്ദേഹമാണ്. യമാല്‍ ഇരട്ട പ്രഹരം നല്‍കിയതോടെ ഒരു ഘട്ടത്തില്‍ 5-1ന് അന്തംവിട്ടു നിന്ന ഫ്രാന്‍സ് 11 മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് നിവര്‍ന്നുനിന്ന് നോക്കിയെങ്കിലും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.

യമാലോ ക്രിസ്റ്റ്യാനോയോ? നേഷന്‍സ് ലീഗ് ഫൈനലില്‍ തീ പാറും; ബാലണ്‍ ഡി ഓറിന് അരികെ യമാല്‍

ഫ്രാന്‍സിനെതിരായ കിടിലന്‍ പ്രകടനത്തോടെ യമാല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരമായ ബാലണ്‍ ഡി ഓറിനായുള്ള തന്റെ അവകാശവാദം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. കാരണം, പുരസ്‌കാര മല്‍സരത്തില്‍ തൊട്ടടുത്ത എതിരാളികളായ ഉസ്മാനെ ഡെംബെലെയും (Ousmane Dembele) കിലിയന്‍ എംബാപ്പെയും ഫ്രാന്‍സിനായി ഈ മല്‍സരത്തില്‍ ഉണ്ടായിരുന്നു.

സ്റ്റുട്ട്ഗര്‍ട്ടിലെ എംഎച്ച്പി അരീനയില്‍ ഉസ്മാനെ ഡെംബെലെ യമാല്‍ പ്രഭാവത്തില്‍ നിറംമങ്ങിയപ്പോള്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി. ബാലണ്‍ ഡി ഓറിനായുള്ള മൂന്ന് മല്‍സരാര്‍ത്ഥികള്‍ ഒരുമിച്ചിറങ്ങിയ മല്‍സരം അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനലില്‍ പങ്കിപ്പടയെ തുരത്താന്‍ യമാല്‍ നേതൃത്വം നല്‍കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അതിന് കഴിഞ്ഞാല്‍ പുരസ്‌കാരം സമ്മാനിക്കാന്‍ മറ്റൊരാളെ തിരയേണ്ടി വരില്ല.

ഒമ്പത് ഗോളുകള്‍… യമാലും വില്യംസും കസറി; സൂപ്പര്‍ ത്രില്ലറില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍
ബാലണ്‍ ഡി ഓറിനായി നേരത്തേ തന്നെ മുന്‍നിരയിലുള്ളതിനാല്‍ നേഷന്‍സ് ലീഗ് സെമിഫൈനലിലെ രണ്ട് ഗോളുകള്‍ യമാലിന്റെ അവകാശവാദം ശക്തമാക്കിയെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നു. എതിരാളിയായ ഉസ്മാനെ ഡെംബെലെയ്ക്ക് ശക്തമായ സന്ദേശം നല്‍കാന്‍ യമാലിന് കഴിഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അര്‍ജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചു; 2026 ലോകകപ്പിലേക്ക് വരുന്നത് രാജകീയമായി, യോഗ്യതാ മത്സരത്തില്‍ ചിലിയെ വീഴ്ത്തി
ഫ്രാന്‍സിനെതിരായ യമലിന്റെ പ്രകടനം ബാലണ്‍ ഡി ഓര്‍ നേടാന്‍ സഹായിക്കുമെന്ന് ജര്‍മനിയുടെ ലോകകപ്പ് ജേതാവ് ബാസ്റ്റ്യന്‍ ഷ്വെയിന്‍സ്റ്റീഗര്‍ അഭിപ്രായപ്പെട്ടു. യമാലിനെ ഡെംബെലെയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് നിര്‍ത്താന്‍ ഈ രാത്രിയിലെ പ്രകടനം പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!