ഇത് ശ്രേയസിന്റെ സമയം; മുംബൈയെയും പഞ്ചാബ് കിങ്‌സിനെയും ഫൈനലിലെത്തിച്ചതിന് പിന്നാലെ മൂന്നാമത് ടി20 ഫൈനലിന്

Spread the love

T20 Mumbai League 2025: മുംബൈയെ മുഷ്താഖ് അലി ട്രോഫി-2025 കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ (Shreyas Iyer) ഐപിഎല്‍ 2025ന് പിന്നാലെ മുംബൈ ലീഗ് 2025ല്‍ മുംബൈ ഫാല്‍ക്കണ്‍സിനെയും (SoBo Mumbai Falcons) കലാശപ്പോരിന് അര്‍ഹരാക്കി. സീസണില്‍ മൂന്നാമത് ടി20 ടൂര്‍ണമെന്റിലാണ് ശ്രേയസ് ഫൈനലിലെത്തുന്നത്.

ഹൈലൈറ്റ്:

  • മുംബൈ ലീഗ് 2025 ഫൈനല്‍ ഇന്ന്
  • ശ്രേയസാണ് മുംബൈ ഫാല്‍ക്കണ്‍സ് ക്യാപ്റ്റന്‍
  • സീസണില്‍ ശ്രേയസിന്റെ മൂന്നാം ഫൈനല്‍

ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യര്‍ (ഫോട്ടോസ്Agencies)
ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യരുടെ ( Shreyas Iyer) ബെസ്റ്റ് ടൈം ആണിപ്പോള്‍. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് വ്യത്യസ്ത ടീമുകളെ നയിച്ച് മൂന്ന് ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. ടി20 മുംബൈ ലീഗ് 2025ല്‍ ( T20 Mumbai League 2025) ശ്രേയസ് നയിച്ച സോബോ മുംബൈ ഫാല്‍ക്കണ്‍സ് ( SoBo Mumbai Falcons ) ഫൈനലില്‍.ഇന്ന് (ജൂണ്‍ 12 വ്യാഴം) വൈകുന്നേരം 7:30 ന് വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കിരീട പോരാട്ടത്തില്‍ സോബോ മുംബൈ ഫാല്‍ക്കണ്‍സ് മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത (എംഎസ്സി) റോയല്‍സിനെ നേരിടും. ഇരു ടീമുകളും പ്രമുഖ താരങ്ങളുടെ മികച്ച വ്യക്തിഗത പ്രകടനങ്ങളോടെയാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഇത് ശ്രേയസിന്റെ സമയം; മുംബൈയെയും പഞ്ചാബ് കിങ്‌സിനെയും ഫൈനലിലെത്തിച്ചതിന് പിന്നാലെ മൂന്നാമത് ടി20 ഫൈനലിന്

ഈ സീസണിന്റെ തുടക്കത്തില്‍ ശ്രേയസ് അയ്യര്‍ മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT)-2025 കിരീടത്തിലേക്ക് നയിച്ചിരുന്നു. ഐപിഎല്‍ 2025ല്‍ 30 കാരനായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നയിച്ച പഞ്ചാബ് കിങ്‌സ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ടി20 മുംബൈ ലീഗ് 2025ല്‍ ശ്രേയസ് നയിച്ച ടീം ഫൈനലിലെത്തിയത്.

ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും തിളങ്ങിയ ശ്രേയസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംലഭിച്ചിട്ടില്ല.

ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ വരുന്നു; ബെംഗളൂരു ദുരന്തത്തിന് പിന്നാലെ നടപടികളുമായി ബിസിസിഐ
മുംബൈ ലീഗ് ടി20 സെമിഫൈനലില്‍ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ശ്രേയസ് അയ്യരുടെ സോബോ മുംബൈ ഫാല്‍ക്കണ്‍സ് കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 130 റണ്‍സ് നേടി. ധ്രുമില്‍ മത്കര്‍ 34 റണ്‍സുമായി ടോപ് സ്‌കോററായി. ഫാല്‍ക്കണ്‍സിനായി ആകാശ് പാര്‍ക്കര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

120 പന്തില്‍ 131 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഫാല്‍ക്കണ്‍സ് അഞ്ച് ഓവറിലധികം ബാക്കിനില്‍ക്കെ ജയിച്ചുകയറി. ഓപണര്‍ ഇഷാന്‍ മുല്‍ചന്ദാനിയുടെ ഇന്നിങ്‌സ് (34 പന്തില്‍ പുറത്താകാതെ 52 റണ്‍സ്) ചേസിങിന് അടിത്തറയിട്ടു. പാര്‍ക്കര്‍ (32), അങ്ക്രിഷ് രഘുവംശി (27) എന്നിവരുടെ മിന്നുന്ന പ്രകടനം വിജയം ഉറപ്പിക്കുകയും ചെയ്തു.

അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍
ചൊവ്വാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ഈഗിള്‍ താനെ സ്‌ട്രൈക്കേഴ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മികച്ച ഫോമിലുള്ള മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത (എംഎസ്സി) റോയല്‍സ് ഫൈനലിലെത്തിയത്. അപരാജിത അര്‍ധസെഞ്ചുറി നേടിയ സിദ്ധേഷ് ലാഡയാണ് വിജയശില്‍പി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!