Chittur News: പ്ലസ് ടുവിന് മികച്ച മാർക്ക്; ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെ 18 കാരിക്ക് ദാരുണാന്ത്യം

Spread the love


ചിറ്റൂർ: പിറന്നാള്‍ ദിനത്തില്‍ 18 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ശ്രേയയാണ് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Also Read: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്ന് പവന് വർധിച്ചത് 200 രൂപ!

പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ നിന്നും 90 ശതമാനം മാർക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന്റെ അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവ സമയത്ത് വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.  

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: ഷാഫി പറമ്പിലും  രാഹുലും സഞ്ചരിച്ച വാഹനത്തിൽ പരിശോധന

നിലമ്പൂർ: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പോലീസും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലും പരിശോധന നടന്നതെന്നാണ് റിപ്പോർട്ട്. 

Also Read: കന്നി രാശിക്കാർക്ക് അനുകൂല ദിനം, മകര രാശിക്കാർക്ക് സമ്മിശ്ര ഫലം, അറിയാം ഇന്നത്തെ രാശിഫലം!

സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു. ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് ഷാഫി പറമ്പില്‍ ആയിരുന്നു. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിക്കുകയും ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തിരുന്നു. 

പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടു തന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറയുകയും. യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. 

വാഹനം തടഞ്ഞുനിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി കെ ഫിറോസും പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചുവെന്നും ഷാഫിയാണെന്ന് മനസിലായപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും. പെട്ടി തുറക്കാന്‍ ഷാഫിയോട് ആവശ്യപ്പെട്ടപ്പോൾ നിങ്ങള്‍ തുറന്നോളൂ എന്നായിരുന്നു ഷാഫി പറഞ്ഞതെന്നും. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!