ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന്..! ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് 'ഐപിഎല്‍ മുന്നറിയിപ്പ്' നല്‍കി മുന്‍ താരം

Spread the love

ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ എന്തിനും തയ്യാറായിരിക്കും. തുടര്‍ തോല്‍വികളാല്‍ മുറിവേറ്റ കടുവകളെപ്പോലെയാണവര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലേത് പോലെ മധ്യനിരയില്‍ ഓള്‍റൗണ്ടര്‍മാരില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമെന്നും മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു.

Samayam Malayalamഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി. Photo: AP
ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി. Photo: AP

തുടര്‍ച്ചയായ രണ്ട് വൈറ്റ് ബോള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്‍മാരായി തിളങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ഐപിഎല്‍ സീസണിന് തൊട്ടുപിന്നാലെ ടെസ്റ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തുമ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐസിസി ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റ് എന്നിവയാണ് തുടര്‍ച്ചയായി നേടി രോഹിത് ശര്‍മ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ്-ബോള്‍ ടീം എന്ന് പലരും വിശേഷിപ്പിക്കുന്നു. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണ്‍ ആണ് ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വരുന്നത്.

ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന്..! ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ‘ഐപിഎല്‍ മുന്നറിയിപ്പ്’ നല്‍കി മുന്‍ താരം

ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ കളിക്കാര്‍ ബുദ്ധിമുട്ടുമെന്ന് സ്‌പോര്‍ട്‌സ് തക്കുമായുള്ള സംവാദത്തിലാണ് നവ്‌ജ്യോത് സിങ് സിദ്ധു ചൂണ്ടിക്കാട്ടിയത്. ഐപിഎല്ലിന് തൊട്ടുപിന്നാലെയാണ് ടെസ്റ്റ് പരമ്പര എന്നത് ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. കാരണം എല്ലാ ഇന്ത്യന്‍ താരങ്ങളും ഐപിഎല്‍ കളിക്കുന്നുണ്ട്. അതില്‍ നിന്ന് ആരും വിട്ടുനില്‍ക്കുന്നില്ല.

പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
ഉത്തരധ്രുവത്തില്‍ നിന്ന് ദക്ഷിണധ്രുവത്തിലേക്ക് മാറുമ്പോള്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മത്സരങ്ങള്‍. പിച്ചില്‍ പുല്ലും ഈര്‍പ്പവും ഉണ്ടാകും. വായു വളരെ ഭാരമുള്ളതിനാല്‍ പന്തിന് മതിയായ ചലനം ലഭിക്കും. അതിനാല്‍ നല്ല രീതിയില്‍ പേസ് ആക്രമണം നേരിടേണ്ടി വരുമെന്നും സിദ്ധു പറഞ്ഞു.

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര നടന്ന സീസണില്‍ നിന്ന് ഇത്തവണ കാലാവസ്ഥയിലും സാഹചര്യങ്ങളിലും മാറ്റമുണ്ടാവും. ഐപിഎല്‍ ഇഫക്റ്റിന് പുറമേ ഇതും ഇന്ത്യക്ക് വലിയ ഭീഷണിയാണ്.

‘സിക്‌സറുകള്‍ പറത്തുകയാണവന്‍, ഇന്ത്യന്‍ ടീമിലെത്തും…’ റോയല്‍സിലെ 13കാരനെ കുറിച്ച് സഞ്ജു സാംസണ്‍
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏകദിനത്തിലേത് പോലെ ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാരില്ലെന്നും സിദ്ധു ചൂണ്ടിക്കാട്ടി. രവീന്ദ്ര ജഡേജ മാത്രമാണ് അപവാദം. ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ഉണ്ടാവില്ല. ജഡേജയ്ക്ക് പാര്‍ട്ട് ടൈം എന്നതിനപ്പുറം ഒരു ഇന്നിങ്‌സില്‍ നാലോ അഞ്ചോ വിക്കറ്റുകള്‍ നേടാനുള്ള കഴിവുകള്‍ ഉണ്ടോയെന്ന് സംശയമാണ്. ഇന്ത്യയുടെ വാലറ്റത്തെ ബാറ്റിങ് ഓര്‍ഡറില്‍ വിട്ടുവീഴ്ച ചെയ്യാതെ നല്ല ബൗളര്‍മാരെ തെരഞ്ഞെടുക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കൊപ്പം ഒരു സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെയോ കുല്‍ദീപിനെയോ കളിപ്പിക്കാം. ഇവര്‍ ആരും നന്നായി ബാറ്റ് ചെയ്യില്ല എന്നതിനാല്‍ വാലറ്റത്തെ ബാറ്റിങ് എങ്ങനെ ശക്തിപ്പെടുത്താം എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള ചോദ്യമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!