GT vs PBKS: ഐപിഎൽ 2025 ലെ ആദ്യ കളിയിൽ പഞ്ചാബ് കിങ്സ് മിന്നിച്ചു. സെഞ്ചുറിക്ക് അരികെയെത്തി ശ്രേയസ് അയ്യർ. നഷ്ടപ്പെട്ടത് സെഞ്ചുറി നേടാനുള്ള സുവർണാവസരം.
ഹൈലൈറ്റ്:
- സെഞ്ചുറിക്ക് അരികിലെത്തി ശ്രേയസ് അയ്യർ
- പഞ്ചാബ് കിങ്സിന് ആവേശ ജയം
- ഇന്നിങ്സിനിടെ ശ്രേയസ് പറഞ്ഞ കാര്യം വെളിപ്പെടുത്തി ശശാങ്ക് സിങ്

അവസാന ഓവറിന് മുൻപ് ശ്രേയസ് അയ്യർ പറഞ്ഞ കാര്യം വെളിപ്പെടുത്തി ശശാങ്ക് സിങ്; ഇത് പഞ്ചാബ് കിങ്സ് നായകന്റെ മാസ്
അവസാന ഓവറിലെ ആറ് പന്തുകളും നേരിട്ട ശശാങ്ക് സിങ്ങാകട്ടെ അടിച്ചു തകർക്കുകയും ചെയ്തു. അഞ്ച് ഫോറുകൾ അടക്കം 23 റൺസാണ് മുഹമ്മദ് സിറാജ് എറിഞ്ഞ ഈ ഓവറിൽ പിറന്നത്. ശശാങ്ക് അവസാന ഓവറിൽ മിന്നിച്ചെങ്കിലും ശ്രേയസ് അയ്യരിന് സ്ട്രൈക്ക് നൽകാതെ ഇരുന്നത് ആരാധകരെ നിരാശരാക്കി. എന്നാൽ ആദ്യ ഇന്നിങ്സിന് ശേഷമുള്ള ഇടവേളക്കിടെ അവസാന ഓവറിന് മുൻപ് ശ്രേയസ് അയ്യർ തന്നോട് പറഞ്ഞ കാര്യം ശശാങ്ക് വെളിപ്പെടുത്തി.
ആദ്യ പന്ത് മുതൽ അടിക്കാനാണ് ക്രീസിൽ എത്തിയ ഉടനെ ശ്രേയസ് അയ്യർ തന്നോട് പറഞ്ഞതെന്നാണ് ശശാങ്ക് സിങ് വെളിപ്പെടുത്തിയത്. അവസാന ഓവറിന് മുൻപും അതു തന്നെ ശ്രേയസ് അയ്യർ ആവർത്തിച്ചെന്നും ശശാങ്ക് കൂട്ടിച്ചേർത്തു.
കെകെആര്‍ ഖേദിക്കണം, ശ്രേയസ് അയ്യര്‍ 42 പന്തില്‍ 97*; കപ്പടിച്ച ക്യാപ്റ്റനെ കൈവിട്ടപ്പോള്‍ റാഞ്ചിയ പഞ്ചാബിന് കിടിലന്‍ ജയം
” നല്ലൊരു കാമിയോ ഇന്നിങ്സായിരുന്നു അത് ( ശശാങ്കിന്റേത് ). ശ്രേയസ് ബാറ്റ് ചെയ്ത രീതി അതിശയിപ്പിക്കുന്നതായിരുന്നു. ക്രീസിലെത്തിയ തന്നോട് ആദ്യ പന്ത് മുതൽ ആക്രമിക്കാൻ ശ്രേയസ് പറഞ്ഞു. അവസാന ഓവറിന് മുൻപും അദ്ദേഹം അങ്ങനെ പറഞ്ഞു. പന്ത് നോക്കി അടിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ബൗണ്ടറികൾ നേടാനായിരുന്നു എന്റെ ശ്രമം.” ശശാങ്ക് സിങ് പറഞ്ഞു.
അതേ സമയം ഒരു പന്ത് ലഭിച്ചിരുന്നെങ്കിൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറി നേടാമായിരുന്നിട്ടും ശ്രേയസ് അതിന് ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയം. വ്യക്തിഗത നേട്ടത്തിനേക്കാൾ ഉപരി ടീം സ്കോർ പരമാവധി ഉയർത്തുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. അതിന്റെ ഫലമാണ് പഞ്ചാബിന്റെ പടുകൂറ്റൻ സ്കോർ. വ്യക്തിഗത സ്കോർ 97 ൽ നിൽക്കെ അവസാന ഓവറിൽ ഒരു പന്ത് പോലും സ്ട്രൈക്ക് വരാൻ ശ്രമിക്കാതെ സഹതാരത്തോട് ആക്രമിക്കാൻ ആവശ്യപ്പെട്ട ശ്രേയസ് അയ്യർ ആരാധകരുടെ കൈയ്യടി നേടിക്കഴിഞ്ഞു.
അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ആ വമ്പൻ മാറ്റം വന്നേക്കും, പുറത്താവുക ഈ താരം; സഞ്ജുവും സംഘവും രണ്ടും കൽപ്പിച്ച്
മത്സരം ഇങ്ങനെ: മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് വേണ്ടി ശ്രേയസ് അയ്യർക്ക് പുറമെ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവരും വെടിക്കെട്ട് നടത്തി. പ്രിയാൻഷ് 23 പന്തിൽ 47 റൺസും, ശശാങ്ക് 16 പന്തിൽ 44 റൺസും നേടി. 244 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ബാറ്റർമാർ ശരിക്കും പൊരുതിയെങ്കിലും അവരുടെ മറുപടി 232/5 വരെയേ എത്തിയുള്ളൂ. 41 പന്തിൽ 74 റൺസ് നേടിയ സായ് സുദർശനാണ് ടോപ് സ്കോറർ. ജോസ് ബട്ലർ 33 പന്തിൽ 54 റൺസും, ഷെർഫേൻ റൂതർഫോഡ് 28 പന്തിൽ 46 റൺസും നേടി.