ഹാര്‍ദികിന്റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല, മുംബൈ ഇന്ത്യന്‍സിന് നാലാം തോല്‍വി; ആര്‍സിബി മൂന്നാമത്

Spread the love

IPL 2025 RCB vs MI: ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് മികവിന് മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) രക്ഷിക്കാനായില്ല. വാശിയേറിയ പോരാട്ടത്തില്‍ ആര്‍സിബിക്ക് (Royal Challengers Bengaluru) 12 റണ്‍സ് ജയം. അഞ്ച് മല്‍സരങ്ങളില്‍ എംഐയുടെ നാലാം തോല്‍വിയാണിത്.

ഹൈലൈറ്റ്:

  • എംഐക്ക് 12 റണ്‍സ് തോല്‍വി
  • പോയിന്റ് പട്ടികയില്‍ എട്ടാമത്
  • ഹാര്‍ദികിന് 15 പന്തില്‍ 42 റണ്‍സ്
Samayam Malayalam1. ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്. 2. വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ആര്‍സിബി താരങ്ങള്‍
1. ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്. 2. വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ആര്‍സിബി താരങ്ങള്‍

ഐപിഎല്‍ 2025ല്‍ (IPL 2025) മൂന്നാം വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (Royal Challengers Bengaluru) മൂന്നാം സ്ഥാനത്ത്. ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) 12 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബിയുടെ മുന്നേറ്റം. മുംബൈ ഇന്ത്യന്‍സിന്റെ നാലാം തോല്‍വിയാണിത്.ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ എംഐക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും മികച്ച ബൗളിങുമാണ് ആര്‍സിബിക്ക് വിജയമൊരുക്കിയത്. കോഹ്‌ലി 42 പന്തില്‍ 67ഉം പാട്ടിദാര്‍ 32 പന്തില്‍ 64ഉം റണ്‍സ് നേടി.

ഹാര്‍ദികിന്റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല, മുംബൈ ഇന്ത്യന്‍സിന് നാലാം തോല്‍വി; ആര്‍സിബി മൂന്നാമത്

നാല് മല്‍സരങ്ങളില്‍ മൂന്ന് വിജയവും ആറ് പോയിന്റും +1.015 നെറ്റ് റണ്‍റേറ്റും നേടിയാണ് ആര്‍സിബി മൂന്നാം സ്ഥാനത്തെത്തിയത്. കളിച്ച മൂന്ന് മാച്ചുകളും വിജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സും നാല് മാച്ചുകളില്‍ മൂന്ന് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സും ആറ് പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.

120 പന്തില്‍ 222 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് നടത്തിയ എംഐക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ കഴിയാതെ പോയി. ആറാമനായി എത്തിയ ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിങ് നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. 15 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറികളും സഹിതം 42 റണ്‍സെടുത്തു. തിലക് വര്‍മ 29 പന്തില്‍ 56 റണ്‍സോടെ നന്നായി പൊരുതി ടീമിന്റെ ടോപ് സ്‌കോററായി.

കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഏപ്രില്‍ 20ന്; സൂപ്പര്‍ കപ്പ് 2025 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് എഐഎഫ്എഫ്
ഓപണര്‍ രോഹിത് ശര്‍മ ഒമ്പത് പന്തില്‍ 17 റണ്‍സുമായി നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ തന്നെ പുറത്തായി. റയാന്‍ റിക്കല്‍റ്റണ്‍ 10 പന്തില്‍ 17ഉം വില്‍ ജാക്‌സ് 18 പന്തില്‍ 22ഉം സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 28ഉം റണ്‍സ് നേടി പുറത്തായി. ആര്‍സിബിയുടെ ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 45 റണ്‍സിന് നാല് വിക്കറ്റ് നേടി.

https://www.instagram.com/reel/DIJtmJ3u-rF/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIJtmJ3u-rF/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ആര്‍സിബിക്ക് വേണ്ടി കോഹ്‌ലി, പാട്ടിദാര്‍ എന്നിവര്‍ക്ക് പുറമേ ജിതേഷ് ശര്‍മയും ദേവ്ദത്ത് പടിക്കലുമാണ് ബാറ്റിങില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിതേഷ് 19 പന്തില്‍ പുറത്താവാതെ 40 റണ്‍സ് നേടി. നാല് സിക്‌സറുകളും രണ്ട് ഫോറുകളും പായിച്ചു. ദേവ്ദത്ത് 22 പന്തില്‍ 37 റണ്‍സെടുത്തു. എംഐക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം നേടി.

റണ്‍മല കയറി കോഹ്‌ലി; ടി20 ക്രിക്കറ്റില്‍ പുതുചരിതം; വന്‍ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
കോഹ്‌ലി ഈ മാച്ചിലൂടെ ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ രണ്ടാമനെന്ന റെക്കോഡിനും അര്‍ഹനായി. ക്രിസ്് ഗെയ്ല്‍ ആണ് ഒന്നാം സ്ഥാനത്ത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!