'കോഹിലിയുടെയും രോഹിതിന്റെയും പകരക്കാരെ കണ്ടെത്തുക അപ്രാപ്യം' സൂപ്പർതാരങ്ങളുടെ അഭാവത്തിൽ പ്രതികരിച്ച് ഓസ്‌ട്രേലിയൻ ഇതിഹസം

Spread the love

ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഏറെ ചർച്ചയായിരുന്നു. ഇരുവരുടെയും അഭാവം ഇന്ത്യൻ ടീം എങ്ങനെ മറികടക്കുമെന്നും പലരും ആശങ്കപ്പെട്ടു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം.

ഹൈലൈറ്റ്:

  • ഇന്ത്യയുടെ യുവനിരയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം
  • സൂപ്പർ താരങ്ങളുടെ പകരക്കാരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ താരം
  • ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂൺ 20ന്
വിരാട് കോഹ്‌ലി , രോഹിത് ശർമ
വിരാട് കോഹ്‌ലി , രോഹിത് ശർമ (ഫോട്ടോസ്Samayam Malayalam)
ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പര നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം എത്തിയത്.
ബൂം ബൂം ബുംറ; കിടിലൻ റെക്കോഡിനരികെ ഇന്ത്യയുടെ സ്റ്റാർ പേസർ
ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീം പ്രതിസന്ധിയിലായി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതു യുഗത്തെ വാർത്തെടുക്കാനുള്ള അവസമാരായി ആണ് പലരും ഈ കാര്യത്തെ നോക്കികണ്ടത്. 25 കാരനായ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകുന്നു. വൈസ് ക്യാപ്റ്റൻ ആയി 27 കാരനായ ഋഷഭ് പന്ത് എത്തുന്നു. രണ്ടോ മൂന്നോ താരങ്ങൾ ഒഴിക്കെ ബാക്കിയുള്ളവരെല്ലാം താരതമെന്യേ കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം കാലിച്ചവർ. ഇത്തരത്തിലുള്ള ഒരു യുവ നിരയെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്.

‘കോഹിലിയുടെയും രോഹിതിന്റെയും പകരക്കാരെ കണ്ടെത്തുക അപ്രാപ്യം’ സൂപ്പർതാരങ്ങളുടെ അഭാവത്തിൽ പ്രതികരിച്ച് ഓസ്‌ട്രേലിയൻ ഇതിഹസം

പക്ഷെ അപ്പോഴും ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമയുടെയും നാലാമനായി ഇറങ്ങുന്ന വിരാട് കൊഹ്ലിയുടെയും പകരക്കാരനാകാൻ ആർക്കും പറ്റും എന്ന ചോദ്യം ബാക്കിയാണ്. ഇന്നിപ്പോൾ ഈ പരിചയസമ്പന്നര താരങ്ങളുടെ അഭാവം ഇന്ത്യൻ ടീമിന് മറികടക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.

വിരാട് കോഹ്‌ലി , രോഹിത് ശർമ്മ തുടങ്ങിയ കളിക്കാരുടെ പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും എന്നാൽ അത്തരത്തിൽ പകരക്കാരനെ കണ്ടെത്താൻ ഏതെങ്കിലും രാജ്യത്തിന് കഴിയുമെങ്കിൽ അത് ഇന്ത്യയാണെന്നും ആണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പര ബോർഡർ ഗാവസ്‌കർ ട്രോഫിയാണ്. ഈ പരമ്പരയിൽ മോശം ഫോമിലായിരുന്നു കോഹ്‌ലിയും രോഹിതും. തന്റെ ഫോം നഷ്ടമായെന്ന് മനസിലാക്കിയ രോഹിത് ക്യാപ്റ്റൻ ആയിരുന്നിട്ടുപോലും ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ അവസാന മത്സരത്തിൽ നിന്ന് മാറി നിന്നു. ഇതോടെ ഇരുവരും വിരമിക്കണമെന്ന ആവശ്യം ഉയർന്നു.

എന്നാൽ അതിന് ശേഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും മിന്നും പ്രകടനം നടത്തി കിരീടം ഇന്ത്യയിലേക്ക് എത്തിച്ചു. ഇതോടെ ഫോം തിരിച്ചെടുത്ത താരങ്ങൾ ടെസ്റ്റ് പരമ്പരയിൽ കിടിലൻ പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകരും ഉറപ്പിച്ചു. എന്നാൽ വിപരീതമായി ആണ് കാര്യങ്ങൾ നടന്നത്.

ഇംഗ്ലണ്ടിൽ ഇന്ത്യയെ നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം കോഹ്‌ലിയും രഞ്ജി ട്രോഫി മത്സരം കളിച്ചു. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചന നൽകി. എന്നാൽ ടീം പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പ് രണ്ട് വെറ്ററൻ ബാറ്റ്സ്മാൻമാരും അവരുടെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു.

ഇപ്പോഴിതാ കഴിവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അനുയോജ്യരായ പകരക്കാരെ കണ്ടെത്തുമെന്ന് പോണ്ടിംഗ് പറഞ്ഞു. എന്നാൽ ടീമിന് അവരുടെ ( രോഹിത് ശർമ , വിരാട് കോഹ്‌ലി) പരിചയസമ്പത്ത് നഷ്ടപ്പെടും എന്നും അദ്ദേഹം സൂചിപ്പിച്ചു.

‘ഇത്രയും കാലം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഇത്തരം താരങ്ങളുടെ പകരക്കാരനെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഏതെങ്കിലും രാജ്യത്തിന് വേഗത്തിൽ അത് ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യയാണ്. അതിനു കാരണം അവരുടെ യുവ പ്രതിഭകളാണ്’ എന്ന് പോണ്ടിംഗ് പറഞ്ഞതായി ഐസിസി റിവ്യൂ ഉദ്ധരിച്ചു.

അതേസമയം ജൂൺ 20 നാണ് ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. കൊഹ്ലിയുടെയും രോഹിതിന്റെയും അഭാവം ടീമിനെ ബാധിക്കാതെ പരമ്പര സ്വന്തമാക്കുക എന്നതാണ് ക്യാപ്റ്റൻ ഗില്ലിന്റെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും ലക്ഷ്യം.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!