മെസ്സി ഒരു വരവ് കൂടി വരേണ്ടി വരും; ക്ലബ്ബ് ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ക്രിസ്റ്റ്യാനോയുടെ റെക്കോഡ് ഭദ്രം

Spread the love

FIFA Club World Cup 2025: ക്ലബ് ലോകകപ്പ് ചരിത്രത്തില്‍ ഏഴ് ഗോളുകള്‍ നേടിയ ഏക കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo). നാല് കളിക്കാര്‍ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ ഇത്തവണ ക്ലബ്ബ് ലോകകപ്പ് കളിക്കുന്നില്ലെങ്കിലും താരത്തിന്റെ റെക്കോഡിന് ഉടന്‍ മറ്റൊരു അവകാശി ഉണ്ടാവാനിടയില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി (ഫോട്ടോസ്Agencies)

ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ല്‍ ( FIFA Club World Cup 2025 ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo കളിക്കുന്നില്ലെങ്കിലും സൂപ്പര്‍ താരത്തിന്റെ പേരിലുള്ള ഒരു കിടിലന്‍ റെക്കോഡിന് ഇത്തവണയും മറ്റൊരു അവകാശി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിഹാസ താരം ലയണല്‍ മെസ്സിയും ( Lionel Messi ) ലൂയിസ് സുവാരസും അണിനിരന്ന ഇന്റര്‍ മയാമി ക്ലബ്ബ് ലോകകപ്പില്‍ നിന്ന് പുറത്തായതോടെയാണിത്.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ റെക്കോഡ് കുറച്ചുകാലം കൂടി ക്രിസ്റ്റ്യാനോയുടെ പേരില്‍ തന്നെ തുടരും. ഏഴ് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ തൊട്ടുപിന്നില്‍ ആറ് ഗോളുകളുമായാണ് മെസ്സി നിലയുറപ്പിച്ചിരിക്കുന്നത്. ഇത്തവണ ഒരു ഗോള്‍ നേടിയാണ് മെസ്സി ഗോള്‍ നോട്ടം ആറായി ഉയര്‍ത്തിയത്.

മെസ്സി ഒരു വരവ് കൂടി വരേണ്ടി വരും; ക്ലബ്ബ് ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ക്രിസ്റ്റ്യാനോയുടെ റെക്കോഡ് ഭദ്രം

പിഎസ്ജിയോട് 4-0ന് തോറ്റാണ് ഇന്റര്‍ മയാമി ( PSG vs Inter Miami ) പുറത്തായത്. ഈ മല്‍സരത്തില്‍ മെസ്സിക്ക് ഗോളടിക്കാനായില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോയുടെ റെക്കോഡ് ഭദ്രമായത്. ആറ് ഗോളുകള്‍ നേടിയിട്ടുള്ള സുവാരസും പുറത്തായി. കരിം ബെന്‍സേമ, ഗാരെത്ത് ബെയ്ല്‍ എന്നിവരും ആറ് ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇരുവരും കളി നിര്‍ത്തിയതിനാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ഭീഷണിയല്ല.

മനസ്സ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.. ക്ലബ്ബ് ലോകകപ്പില്‍ കളിക്കാത്തതിന്റെയും 42 വയസ്സ് വരെ സൗദിയില്‍ തുടരുന്നതിന്റെയും കാരണം വെളിപ്പെടുത്തി
വയസ്സ് 40 കടന്ന ക്രിസ്റ്റ്യാനോ അടുത്ത ക്ലബ്ബ് ലോകകപ്പ് കളിക്കുമോയെന്ന് ഉറപ്പില്ല. രണ്ട് വര്‍ഷത്തേക്ക് കൂടി അല്‍ നസ്‌റുമായി കരാര്‍ പുതുക്കിയിട്ടുണ്ട്. അല്‍ നസ്‌റിന് ഇത്തവണ ക്ലബ്ബ് ലോകകപ്പ് യോഗ്യത നേടാനായതുമില്ല. 38 വയസ്സ് പിന്നിട്ട മെസ്സി ഒരു ക്ലബ്ബ് ലോകകപ്പ് കൂടി കളിച്ചാല്‍ ക്രിസ്റ്റ്യാനോയുടെ റെക്കോഡ് മറികടന്നേക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായി 2008, 2014, 2016, 2017 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോ ലോകകപ്പ് കളിച്ചത്. ബാഴ്സലോണയ്ക്കും ഇന്റര്‍ മിയാമിക്കും വേണ്ടി 2009, 2011, 2015, 2025 ലോകകപ്പുകളില്‍ മെസ്സി കളത്തിലിറങ്ങി. ക്ലബ്ബിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി 800ലധികം ഗോളുകള്‍ നേടിയവരാണ് ഇരുവരും.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം’: സഞ്ജു സാംസണിന് സുവര്‍ണാവസരം നഷ്ടമായ ദിനത്തിന് ഇന്നേക്ക് ഒരാണ്ട്
ഇന്റര്‍ മയാമിയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തുരത്തിയാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്ജി ക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. വിജയികള്‍ക്കായി സൂപ്പര്‍ താരം ജോവോ നെവസ് ഇരട്ട ഗോളുകള്‍ നേടി. പിന്നാലെ ഇന്റര്‍ മയാമി സെല്‍ഫ് ഗോളും വഴങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അഷ്‌റഫ് ഹക്കിമിയിലൂടെ പിഎസ്ജി നാലാം ഗോളും കണ്ടെത്തി.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ലെങ്കിലും പിഎസ്ജി ആദ്യ 45നുള്ളില്‍ തന്നെ മല്‍സരം വരുതിയിലാക്കിയിരുന്നു. ഒരു തവണ മെസ്സി മികച്ച അവസരം സൃഷ്ടിക്കുകയും ഗോളിലേക്ക് രണ്ട് ഷോട്ടുകള്‍ പായിക്കുകയും ചെയ്‌തെങ്കിലും പിഎസ്ജി പ്രതിരോധം വഴങ്ങിയില്ല.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക