ആലപ്പുഴ: ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ ജാസ്മിന്റെ അമ്മാവൻ പോലീസ് കസ്റ്റഡിയിൽ. അമ്മാവൻ അലോഷ്യസിനെയാണ് മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: ഓമനപ്പുഴ കൊലപാതകം; അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ കസ്റ്റഡിയിൽ
തെളിവ് നശിപ്പിച്ചത് അലോഷ്യസ് ആണെന്ന് പോലീസിന് സംശയമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജാസ്മിൻ്റെ അമ്മ ജെസി മോളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അമ്മയുടെ സഹോദരനെ കസ്റ്റഡിയിലെടുക്കുന്നത്.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പോലീസ് ഉയര്‍ത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ജാസ്മിന്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വീട്ടുകാർ ആദ്യം പുറത്ത് പറഞ്ഞത്. ശേഷം ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയമാണ് പോലീസിനെ അറിയിച്ചതും സംഭവത്തിന്റെ ചുരുൾ അഴയാൻ ഇടയായതും. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.
Also Read: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ വീട്ടുകാർക്ക് മുന്നിൽ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോൾ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.