സ്‌കൂൾ കലോത്സവത്തിന്‌ നാലുനാൾ ; അതിരാണിപ്പാടത്താണ്‌ ഒപ്പനയും സംഘനൃത്തവും

Spread the love




കോഴിക്കോട്‌

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിക്രം മൈതാനിയിലെ മുഖ്യവേദിയിൽ ഒന്നാമതായി അരങ്ങേറുക ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം. ജനുവരി മൂന്നിന് രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനംചെയ്യും. 11.30നാണ്‌ മുഖ്യവേദിയായ അതിരാണിപ്പാടത്ത്‌ മത്സരം ആരംഭിക്കുക. വൈകിട്ട്‌ അഞ്ചരയ്‌ക്ക്‌ ഈ വേദിയിൽ ഹയർസെക്കൻഡറിയുടെ സംഘനൃത്തം ആരംഭിക്കും. സമാപനദിവസമായ ഏഴിന്‌ ഒഴികെ എല്ലാദിവസവും രണ്ടിനങ്ങളിലാണ്‌ മുഖ്യവേദിയിലെ മത്സരം.  സമാപനസമ്മേളനവും ഈ വേദിയിലാണ്‌.

തളി സാമൂതിരി സ്‌കൂളാണ്‌ നാടകമത്സരവദി. തളി മൈതാനത്താണ്‌ ഭരതനാട്യം, മാർഗംകളി, മോഹിനിയാട്ടം, പൂരക്കളി, കേരളനടനം, തിരുവാതിര,  നാടോടിനൃത്തം മത്സരങ്ങൾ. നടക്കാവ്‌ പ്രൊവിഡൻസിൽ കുച്ചിപ്പുടിയും വട്ടപ്പാട്ടും ഭരതനാട്യവും ചവിട്ടുനാടകവുമാണ്‌ മുഖ്യഇനങ്ങൾ. ബീച്ചിലെ ഗുജറാത്തി ഹാളിൽ മാപ്പിളകലകളും കുച്ചിപ്പുടിയുമാണ്‌ പ്രധാന ഇനങ്ങൾ. സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സിൽ മോണോ ആക്ട്‌, പഞ്ചവാദ്യം, ചെണ്ടമേളം, സ്‌കിറ്റ്‌ മത്സരങ്ങൾ അരങ്ങേറും. ചാക്യാർകൂത്തും നങ്ങ്യാർകൂത്തും തുള്ളലും  ഉൾപ്പെടെയുള്ള പൈതൃകകലകളും കേരളനടനവുമാണ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസിലെ മത്സരങ്ങൾ.

ചാലപ്പുറം ഗണപത്‌ ബോയ്‌സിൽ മിമിക്രിയും വൃന്ദവാദ്യവും തായമ്പകയും കഥകളി സംഗീതവുമാണ്‌. അശോകപുരം സെന്റ്‌ വിൻസെന്റ്‌ കോളനി സ്‌കൂളിൽ കേരളീയ കലകളാണ്‌. പുതിയറയിലെ എസ്‌ കെ ഹാളാണ്‌ ഉപകരണസംഗീത മത്സരങ്ങളുടെ വേദി. സെന്റ്‌ ആന്റണീസ്‌ യുപിയിൽ തബലയും മദ്ദളവും മൃദംഗവുമാണ്‌ ആദ്യരണ്ട്‌ നാളിൽ. കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറിയിൽ പദ്യംചൊല്ലലും പ്രസംഗവും കഥാപ്രസംഗവും ദേശഭക്തിഗാനവുമാണ്‌ പ്രധാന ഇനങ്ങൾ.

വെസ്‌റ്റ്‌ഹില്ലിലെ സെന്റ്‌ മൈക്കിൾസിൽ പദ്യം ചൊല്ലലും സംഘഗാനവും ലളിതഗാനവും ശാസ്‌ത്രീയസംഗീതവുമാണ്‌ ഇനങ്ങൾ. ഫിസിക്കൽ എഡ്യുക്കേഷൻ മൈതാനത്ത്‌ ബാൻഡ്‌ മത്സരം. എരഞ്ഞിപ്പാലം മർകസ്‌ സ്‌കൂളിൽ ദേശഭക്തിഗാനവും നാടൻപാട്ടുമാണ്‌ ഗ്ലാമർ ഇനങ്ങൾ. ടൗൺഹാളിൽ നാടൻപാട്ട്‌,  ഗസൽ, വന്ദേമാതരം, സംഘഗാനം, മൂകാഭിനയം, മാപ്പിളപ്പാട്ട്‌ തുടങ്ങിയവ അരങ്ങേറും.

രചനാമത്സരം നടക്കാവിലെ നാലുവേദിയിൽ നടക്കും. പരപ്പിൽ എംഎം സ്‌കൂളിലെ രണ്ട്‌ വേദികളിൽ അറബി സാഹിത്യോത്സവവും ചാലപ്പുറം അച്യുതൻ ഗേൾസ്‌ എൽപിയിൽ സംസ്‌കൃതോത്സവവും നടക്കും. നടക്കാവ്‌ ജിവിഎച്ച്‌എസ്‌എസിൽ നാലു വേദികളിലായാണ്‌ ചിത്രകലാ–-രചനാമത്സരങ്ങൾ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!